February 27, 2009

സിവിക്കുമായിണചേർന്നപ്പോൾ

“ഓർക്കാപ്പുറത്തൊറ്റയുമ്മയാലവളെ-
മയിൽ‌പ്പീലിയാക്കണ“മെന്നായിരുന്നു
വെട്ടിത്തിരിഞവളൊരു
നീലസർപ്പമായി
ഒറ്റ
ദംശനത്താൽ
ഞാനിന്ദ്രനീലവും

February 25, 2009

low profile മതി ജീവിക്കാന്‍

നിഷേധിയായ കലാകാരനായിരുന്നു സുരാസു.ദരിദ്രന്‍.കാറ്റിലും മഴയിലും അയാളുടെ കുടില്‍ തകര്‍ന്നു.കോഴിക്കോട്ടെ പൗരസമിതി ചേര്‍ന്ന് സുരാസുവിനൊരു വീട്‌ പണിതുകൊടുക്കാന്‍ തീരുമാനിച്ചു.ഒരു ഫ്ലാറ്റ്‌ വാങ്ങി അങ്ങോട്ടേയ്ക്ക്‌ സുരാസുവിനെ മാറ്റാനാണ്‌ തീരുമാനമെന്ന് അവര്‍ സുരാസുവിനെ അറിയിച്ചു.സുരാസു ബുദ്ധനായി.എനിക്കെന്തിനാണ്‌ ഫ്ലാറ്റ്‌?ഒരു സ്മോള്‍ വാങ്ങിത്തരാമോ,ഞാനപ്പം ഫ്ലാറ്റാവാം!!!!!!!!!!!!എന്തുകൊണ്ടാണ്‌ ഒരു കോളനിയില്‍ക്കയറി അടിയുണ്ടാക്കിയിട്ട്‌ തിരികെ പോരാന്‍ കഴിയാത്തത്‌?കരണത്തേറ്റ പരശ്ശതം അടികളും ഇടയ്ക്കിടെ നോവായുണര്‍ന്നസ്വസ്ഥമാക്കാറുള്ള അടിവയറ്റിലെ ചവിട്ടുകളുമല്ല എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്‌.ഒരു socio political ബൗദ്ധികത തന്നെ(ട അമ്മ,പുലി പുലി !!)കുനിയനുറുമ്പുകള്‍ നിരയിട്ടപോലെ വീടുകള്‍.ആ വീടുകളിലെ ഐക്യം വാക്കുകള്‍ക്കപ്പുറത്താണ്‌.ഞാനോര്‍ക്കുന്നു,ത്രുശ്ശൂരിലെ രാജകീയ കലാലയത്തില്‍ പഠിക്കവേ ത്രുപ്രയാറുള്ള ചങ്ങാതിയുടെ വീട്ടില്‍ പോയത്‌.യഥേഷ്ടം മീനും കുറച്ച്‌ ചോറും കഴിച്ച്‌ വിശദമായ മുറുക്കലിനും ശേഷം കിടപ്പിനുള്ള വട്ടം കൂട്ടപ്പെട്ടു.വീടിനകം നിറയെ കടപ്പുറത്തെ മണലാണ്‌.അമ്മ മുട്ടിലിഴഞ്ഞ്‌ നടന്ന് കുണ്ടും കുഴിയും കൈകൊണ്ട്‌ നിരപ്പാക്കാന്‍ തുടങ്ങി.ശേഷം പായ വിരിച്ചു.ഞങ്ങള്‍ കൂട്ടുകാര്‍ക്കപ്പുറം അമ്മ,അനിയന്‍,ചേട്ടന്‍ ,ചേട്ടത്തി എന്നിവര്‍ കിടക്കപ്പെട്ടു.അച്ഛന്‍ മകളുടെ വീട്ടിലായിരുന്നു,കിടന്നിട്ടും വര്‍ത്തമാനം പറഞ്ഞ്‌ പറഞ്ഞ്‌ എപ്പോഴോ ഉറങ്ങി.ആ കുടുംബത്തിലെ താളം എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്‌. അത്തരം ചേര്‍ന്നു കിടക്കുന്ന വീടുകള്‍ തമ്മിലും ഒരു ഏകത ഉണ്ടാകുന്നു.മക്കള്‍ക്കും കാര്‍ന്നോന്മാര്‍ക്കും ഓരോ മുറികള്‍ ഉണ്ടാകുമ്പോള്‍ നഷ്ടമാകുന്നതും ഈ ഏകത തന്നെ.കണ്ടിട്ടില്ലേ,രണ്ട്‌ നിലകളില്‍ 15,000 മുറികളുമായി(അതിശയോക്തി പറയുന്നതിഷ്ടമല്ലെന്ന് ഞാന്‍ തന്നെ പതിനായിരം വട്ടം പറഞ്ഞിട്ടുണ്ട്‌ എന്നാലും)ചില വീടുകള്‍?പാലുകാച്ചലിന്റെ അന്നുമാത്രം തുറന്ന ജനലുകള്‍,വല്ലപ്പോഴും തുറക്കുന്ന ചില വാതിലുകള്‍.ഇതെങ്ങനെ ഒരു വീടാകും?കാലം പോയ്പ്പോയ്‌ ഫ്ലാറ്റുകളായപ്പോള്‍ അകലങ്ങള്‍ പിന്നേയും കൂടി.ചില ബുഡ്ബുഡ്ഡാസ്‌ മാത്രം തേച്ച ഷര്‍ട്ടും മുണ്ടുമായി,കേശവന്‍ നായരേ ഹ ഹ ഹ എന്ന്‌ ചിരിക്കാനും ചന്തിയുയര്‍ത്തി വളിവിടാനും കണ്ടൂമുട്ടിയാലായി അത്രമാത്രം.ആയതുകൊണ്ടൊക്കേയും ചങ്ങാതീ,നമ്മള്‍ക്ക്‌ ഒരു low profile മതി ജീവിക്കാന്‍"എടി ,എന്നാടീ കൂട്ടാന്‍?'ഇവിടെ ചക്കക്കുരൂം മാങ്ങയും,അവിടേയോ?""പരിപ്പ്‌ ഒന്നുമിടാതെ വച്ചത്‌""ഓ,നിനക്കൊരു തോര്‍ത്തെങ്കിലും ഉടുത്തൂടാര്‍ന്നോ?"എന്നൊക്കെ വിളിച്ചും മിണ്ടിയുമുള്ള ജീവിതം

February 24, 2009

ഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍

പറഞ്ഞ്‌ പറഞ്ഞ്‌സ്റ്റോക്ക്‌ തീര്‍ന്ന ഫലിതങ്ങള്‍ഇനിയും ചര്‍ച്ചിച്ച്‌ ബോറടിപ്പിക്കാനാവാത്തരാഷ്ട്രീയ നിഗമനങ്ങള്‍വീണ്ടും നിറഞ്ഞ്‌ കാണാനാഗ്രഹിക്കുന്നമദ്യക്കുപ്പികള്‍ഇതില്‍ക്കൂടുതല്‍ മുഷിയാനാവില്ലെന്നുമണക്കും നരച്ചഷര്‍ട്ടുകള്‍(അല്ല,സലിലിന്റെയല്ലിക്കൊമ്പനാന!!) വീണ്ടുമെന്‍ തൊണ്ടയെപ്പരീക്ഷിക്കരുതെ-ന്നപേക്ഷിക്കും ഗസല്‍ക്കാറ്റുകള്‍ഇനിയും ഭോഗസാക്ഷിയാക്കരുതെന്ന്കുളിമുറിഞാനാര്‍ക്കുവേണ്ടിയെന്നടക്കം പറയും കവിതകള്‍എല്ലാംഒരാഴ്ച കഴിഞ്ഞാല്‍നമ്മെ അസ്വസ്ഥരാക്കുംഓരോന്നുണ്ടാക്കിപ്പറയുമ്പോഴുംമുന്‍പ്‌ പറഞ്ഞതെന്തെന്ന്ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുംപുറത്ത്‌ കറങ്ങാന്‍ സമയമില്ലെന്നു കേള്‍ക്കുംആദ്യദിനങ്ങളിലെ സിഗരറ്റ്‌ പൊടിക്കുമീതെബീഡിക്കുറ്റികള്‍ പരക്കുംവീട്ടില്‍പോകണമെന്നുംകയ്യില്‍ കാശില്ലെന്നുംപ്രാരാബ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുംവായിച്ച പുസ്തകങ്ങളിലടയിരുന്ന്ഒന്നും വിരിയിക്കാനാവാതെതളര്‍ന്നുറങ്ങുംചിരികള്‍ കാരണം കിട്ടാതെ കൊഴിഞ്ഞു പോകുംഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍നില്‍ക്കുകയെന്നത്‌അസഹ്യമാണ്‌എന്നാല്‍പുറത്തിറങ്ങിയാല്‍ പോകാനില്ലാത്തഇടങ്ങളെക്കുറിച്ചോര്‍ത്താല്‍എല്ലാ അസ്വസ്ഥതകള്‍ക്കും മീതെപാ വിരിച്ച്‌സുഖമായ്‌ കിടന്നുറങ്ങാം(പൊള്ളാച്ചിയില്‍നിന്നും ചിത്രഭാനുവെന്ന വിമതന്‍ അയച്ചത്‌)

February 20, 2009

കടല തിരിയും വഴി

രസകരം എന്നിതിനെ വിളിക്കാനാവില്ല,അസംഭവ്യം എന്നുംകാഥികന്‍ രാജുവാണ്‌,സതീര്‍ത്ഥ്യനായിരുന്നു,പിന്നീട്‌ കുടുംബം അടിമാലിയ്കു migrate ചെയ്തു.അപ്പോഴെന്നല്ല ഇപ്പോഴും ഡ്രൈവന്‍.അന്ന്‌ അടിമാലിയില്‍ എന്തെങ്കിലും മേജര്‍ ആവശ്യങ്ങളുണ്ടായാല്‍ 50 കി.മീ താണ്ടി കോതമംഗലത്ത്‌ ആശുപത്രിയിലെത്തിക്കുകയേ നിവൃത്തിയുള്ളൂ.വഴിയില്‍ ധാരാളം കയറ്റിറക്കങ്ങള്‍ ഉള്ളതുകൊണ്ട്‌ യാത്ര അത്ര സുഗമവുമല്ല.കോതമംഗലത്തേക്കെത്തുവാന്‍ ഇറക്കമായതുകൊണ്ട്‌ താരതമ്യേന കുറച്ച്‌ എളുപ്പമുണ്ട്‌,അത്രമാത്രം.ഇനി കഥയിലേക്ക്‌രാജു അടിമാലിയില്‍ തന്റെ ജീപ്പുമായി സ്റ്റാന്റില്‍ കിടക്കുന്നു.സമയം വൈകിട്ട്‌ 6 മണി.നേരിയ തണുപ്പുമുണ്ട്‌.എന്നാല്‍ ഒരു സിഗരറ്റ്‌ വലിച്ച്‌ വീട്ടിലേക്ക്‌ പോയേക്കാം എന്നു കരുതി അതു കത്തിച്ച്‌ വണ്ടിയിലേക്ക്‌ കയറുമ്പോഴതാ ഒരു കുട്ടിയേയും തോളത്തിട്ടൊരാള്‍ ഓടി വരുന്നു,"വണ്ടിയെടുക്കടാ,ആശുപത്രിയിലേക്ക്‌"എന്നെല്ലാം ഉറക്കെ വിളിച്ചുകൂവുന്നുമുണ്ട്‌.പിന്നാലെ രണ്ട്‌ സ്ത്രീകള്‍ ഒരു വല്ല്യമ്മച്ചി ഇത്രയും പേര്‍ കൂവിക്കുറുക്കുവിളിച്ച്‌ വരുന്നു.ഗൗരവം മനസ്സിലാക്കിയ രാജുവിലെ ഡ്രൈവന്‍ സടകുടഞ്ഞെഴുന്നേറ്റു,വണ്ടി "o" വട്ടത്തില്‍ കറക്കിയെടുത്തു.കോതമംഗലം ലാക്കാക്കി നിറുത്തി.വണ്ടിയിലേക്ക്‌ എല്ലാവരും കേറിയവാറെ ലൈറ്റിട്ട്‌ നീളന്‍ ഹോണുകള്‍ മുഴക്കി അതു കൂവിപ്പാഞ്ഞു തുടങ്ങി.വഴിയില്‍ വച്ചാണു മനസ്സിലാക്കിയത്‌ കുട്ടിയുടെ മൂക്കിനകത്ത്‌ ഒരു കടല കയറിയതാണെന്ന്.എല്ലാവരും കൂടി കടല തിന്നിരുന്നപ്പോള്‍ ഇങ്ങേര്‍ ഒന്നു മണത്തതാണത്രെ.രണ്ട്‌ രണ്ടര വയസ്സു കാണും.ആണ്‍കുട്ടി.അവനാകട്ടെ കൂടെയുള്ളവരുടെ ബഹളങ്ങള്‍ കാരണം ആകെ പേടിച്ചിരിക്കുകയാണ്‌.പിന്‍ സീറ്റിലിരിക്കുന്ന സ്ത്രീകള്‍ ദൈവത്തെ വിളിക്കുന്നു..ഒരു സ്ത്രീയാകട്ടെ നിര്‍ത്താതെ കരയുന്നു.ചെറുപ്പക്കാരന്‍ പറയുന്നുണ്ട്‌"മുണ്ടാണ്ടിരി" എന്ന്.എവിടെ?!നേര്യമംഗലം പാലം കഴിഞ്ഞ്‌,രാജു നോക്കുമ്പോള്‍ കുട്ടി കൂളായി ഇരിക്കുന്നുണ്ട്‌.അവന്‍ പേ പിടിച്ച ഓട്ടം മതിയാക്കി.കുട്ടി മൂക്കിലൊക്കെ കയ്യിടുന്നുണ്ട്‌.ഉടനെ പിതാവ്‌ ശാസിച്ചു,അതിനിയും ഉള്ളിലേക്ക്‌ കുത്തികേറ്റല്ലേ എന്ന്.വണ്ടി കോതമംഗലം ചെറിയ പള്ളിയുടെ ചുവട്ടിലെത്തി.ചെറുപ്പക്കാരന്റെ കയ്യിലേക്ക്‌ ഒരു തുട്ടെടുത്ത്‌ ഭണ്ഠാരത്തിലിടാന്‍ കൊടുത്ത്‌ രാജു.നോക്കുമ്പോള്‍ കാണാം കുട്ടി ഒരു കടലയെടുത്ത്‌ കളിക്കുന്നു.അതെ,തൊണ്ടിമുതല്‍ തന്നെ!!!!എല്ലാവര്‍ക്കും സന്തോഷമായിമുത്തപ്പന്‌ നേര്‍ച്ചയിടാന്‍ പിന്നെ എല്ലാവരും ഇറങ്ങുകയായി.നൂറു മീറ്റര്‍ കൂടി പോയാല്‍ ആശുപത്രി ആയി,അവിടത്തെ സ്കാനിംഗോ ഓപ്രേഷനോ വേണ്ടിവന്നില്ലല്ലോ."എന്നാല്‍ തിരിക്കാം?:" രാജു ഉവാച"പിന്നേ,ചോദിക്കാനുണ്ടോ?" പിതാവ്‌വണ്ടി പോവുകയായി"നീ എന്നതാടാ കുട്ടാ ചെയ്തേ,എന്നാപ്പിന്നെ അവിടെ വച്ചായിരുന്നേല്‍ വണ്ടിക്കൂലി ലാഭിക്കാര്‍ന്നു"സ്ത്രീകള്‍ കുട്ടിയെ കൊഞ്ചിച്ചുതുടങ്ങി.നേര്യമംഗലം കഴിഞ്ഞ്‌ വാളറ കുത്തെത്തിയതോടെ കുട്ടി അസ്വസ്ഥനാകാന്‍ തുടങ്ങി.വണ്ടി നിര്‍ത്തി അകത്തെ ലൈറ്റിട്ട്‌ രാജു നോക്കിപിന്നെ ഒന്നും മിണ്ടാതെ ജീപ്പ്‌ തിരിക്കാന്‍ തുടങ്ങി-കളിച്ചുകൊണ്ടിരുന്ന കടല കാണാനുണ്ടായിരുന്നില്ല !!!!!!!!!!!!

February 6, 2009

പാപിയാരെന്നു ചോദിച്ചു............

ഈ മിഷണറികള്‍ക്കു അവരുടേതായ ചില വാക്കുകള്‍ ഉണ്ട്‌.ലവരുടെ കുത്തകയായ ചില വാക്കുകളില്‍.പാപികള്‍,വെളിപാട്‌,ചാരത്തും ദൂരത്തും,താലന്ത്‌,കഴിപ്പാനും കുടിപ്പാനും..അങ്ങനെ പലതും..ഇജ്ജാതി ആളുകള്‍ സാമാന്യ ജനങ്ങളെ നരകത്തീയെപ്പറ്റി പറഞ്ഞു പേടിപ്പിച്ചു തുടങ്ങിയിട്ട്‌ കാലം ശ്ശി ആയി.പണ്ടേ ഇവരുടെ fascist രീതികളോട്‌ എനിക്ക്‌ വെറുപ്പാണ്‌.ഏറ്റവും പ്രധാന കാരണം, ഇവരാണ്‌ നമ്മുടെ 64 എന്ന മാന്ത്രിക സംഖ്യയെ വെറും ഒന്നാക്കി കുറച്ചത്‌ എന്നുള്ളതാണ്‌,പൊറുക്കാനാകുമോ നമ്മുക്കും വാല്‍സ്യായനജിയ്ക്കും?!ഒരിക്കല്‍ ഓട്ടങ്ങള്‍ നന്നേ കുറവായ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ ചിട്ടപ്പടി തള്ളല്‍സുകളുമായി നേരം പോക്കവേ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സുമിട്ട ഒരു മദ്ധ്യവയസ്കന്‍ ഒരു ലൂണയില്‍ കവലയില്‍ വന്നിറങ്ങി.എല്ലാവര്‍ക്കും ഒരു വിടര്‍ത്തിയ ചിരി തന്നു,ആദ്യം തന്നെ.വണ്ടിയുടെ വശങ്ങളില്‍ കെട്ടിവച്ചിട്ടുള്ള ബോര്‍ഡുകളില്‍ വിശുദ്ധ വേദപുസ്തകം അപ്പാടെ കൊത്തിവച്ചിട്ടുണ്ട്‌,പഴയ നിയമം ഒഴികെ.അടച്ചിട്ട ഒരു കടയുടെ വരാന്തയില്‍ മൈക്ക്‌ സ്റ്റാന്റും മറ്റും കുത്തിനിര്‍ത്തി.മേപ്പടി ലൂണയുടെ മുന്നിലും പിന്നിലുമായി രണ്ട്‌ കോളാമ്പിവിടര്‍ത്തിവച്ചിട്ടുണ്ട്‌.ഞങ്ങളുടെ കൂട്ടത്തിലെ ബൈജു,അപ്പക്കാള എന്നു ഞങ്ങള്‍ വിളിക്കുന്നവന്‍.ഒരു ഖില്ലാഡിയാണ്‌.ഇഷ്ടനാണേല്‍ ഒരു മദിച്ച പെന്തിക്കോസ്ത്‌ വിരോധിയും.മൈക്കും മറ്റും റെഡിയായി വന്നപ്പോഴേക്കും കവലയില്‍ ഒരാള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു.ചില ചെറിയ ലീഫ്‌ ലെറ്റുകള്‍ വിതരണം ചെയ്ത ശേഷം ശുഭ്രവസ്ത്രന്‍ മൈക്കിന്റെ മുന്നിലെത്തി മുരടനക്കി.അപ്പക്കാള എന്തിനോ തയ്യാറെടുത്ത പോലെ ആഞ്ഞു നില്‍പ്പുണ്ട്‌,ഞായറാഴ്ചയായതിനാല്‍ എല്ലാവരും രണ്ടെണ്ണം വിട്ടിട്ടുണ്ട്‌.അടിയനുള്‍പ്പെടെ.മൈക്കിന്റെ മുന്നിലെ ഗെഡി തുടങ്ങിക്കഴിഞ്ഞു-പാപികളേ,...അത്രയും പറഞ്ഞു കഴിഞ്ഞില്ല,അപ്പക്കാള ചാടി വേദിയിലെക്കെത്തി ആളുടെ അടിത്താടയില്‍ ഒരെണ്ണം വച്ചുപൂശിക്കഴിഞ്ഞു,മൈക്കും ഓഫ്‌ ചെയ്തു."ഇനി നീ ഒന്നും പറയണ്ട""എന്താ സഹോദരാ ,എന്താണിത്‌?!"പിന്നീട്‌ നടന്നത്‌,അപ്പ്പക്കാളയുടെ ബൗദ്ധിക വ്യാപാരമായിരുന്നു.മിക്ക വാക്കുകളും ഇവിടെ പകര്‍ത്തുക എന്നത്‌ അസാധ്യമായതിനാല്‍ വായനക്കാര്‍ അതു മനസ്സില്‍ ചേര്‍ത്ത്‌ വായിച്ചുകൊള്ളുക."എടാ,നീ പാപിയാണോ?""തീര്‍ച്ചയായും നമ്മള്‍ ഇവിടെ വസിക്കുന്നവര്‍ മുഴുവന്‍ പാപികള്‍ തന്നെ" സുവിശേഷം മറുപടിച്ചുവിശേഷത്തിന്റെ ഇരു ചെവികളിലും പിടിച്ച്‌ ആഞ്ഞാഞ്ഞ്‌ തിരുമ്മിക്കൊണ്ടായിരുന്നു അപ്പക്കാള തുടര്‍ന്നു പ്രസംഗിച്ചത്‌"എന്നാപ്പിന്നെ നിനക്കെന്താടാ അങ്ങിനെ വിളിക്കാന്‍ അധികാരം?പൊലീസുകാരുടെ മീറ്റിംഗില്‍ ഒരു പോലീസുകാരന്‍ പ്രസംഗിച്ചാല്‍ പോലീസുകാരേ എന്ന്‌ അഭിസംബോധന ചെയ്യുമോ?ഓട്ടോറിക്ഷക്കരുടെ മീറ്റിംഗില്‍ ഒരോട്ടോക്കാരന്‍ പ്രസംഗിച്ചാല്‍ ഓട്ടോക്കാരേ എന്നാകുമോ പറഞ്ഞുതുടങ്ങുക? എന്നാല്‍ പോലീസുകാരുടെ മീറ്റിംഗില്‍ ഓട്ടോക്കാരന്‍ പോയാലോ മറിച്ചോ പോലിസുകാരേ എന്നോ ഓട്ടോക്കാരേ എന്നോ പറഞ്ഞു തുടങ്ങാം.ചുരുക്കത്തില്‍ ,സദസ്സിന്റെ ഗ്രൂപ്പില്‍ നിന്നും വേറിട്ട ഒരുവനേ അവരെ അത്തരത്തില്‍ പേരു വിളിക്കാവൂ അല്ലേടാ?നീ പാപിയാണെങ്കില്‍ ഇനി മേലില്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല,കേട്ടോടാ മൊശകോടാ?എത്ര വലിയ ദര്‍ശനം,അല്ലേ?പിന്നിടും കവലയില്‍ വിശേഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌.അവര്‍ സഹോദരരേ എന്നു തുടങ്ങുമ്പോള്‍ അകലെ ഗ്രഹസ്ഥാശ്രമിയായി വിലസീടുന്ന അപ്പക്കാളയെ ഓര്‍ക്കാറുണ്ട്‌ശുഭം