May 5, 2012

കുടിയന്മാര്‍ക്കൊരു വാഴ്ത്ത്‌

"ചത്താലും തീരില്ല അവന്റെ ഒരു മഹത്വം"
ദേവാസുരം എന്ന മണിപ്രവാള സാഹിത്യനികഷം ചമ്പുവില്‍ ശേഖരന്‍ വിഷയാസക്തനായി വന്ന്,സംഭോഗത്തിന്‌ മുന്‍പേ ചിട്ടപ്പടി നടത്താറുള്ള വിപ്രലംഭ മദ്ധ്യേ ,ചിത്തിര എന്ന അമ്മായിക്ക്‌ മറുപടിയായി കൊടുക്കുന്ന ഒരു ഡയഗോലുണ്ട്‌.
അതല്ല ഇവിടെ കവി ഉദ്ധേശിക്കുന്നത്‌!
ഉച്ചിയില്‍ മറുകുള്ള ഒരു സുവിശേഷ വേലക്കാരനുണ്ടായിരുന്നു നമുക്ക്‌-എം.പി. നാരായണപിള്ള എന്ന് വേദങ്ങളില്‍ അവന്‌ പേര്‌.അതിശയോക്തി എനിക്കിഷ്ടമല്ല എങ്കിലും ടിയാനേപ്പറ്റി ഒരു ദിവസം ഒന്‍പത്‌ തവണയെങ്കിലും ഓര്‍ക്കാതെ വയ്യ.കാരണം അതിലളിതമാണ്‌,കാപ്പികുടി മുതല്‍ ഉറക്കം വരെയുള്ള ദൈനംദിനക്രൂരകൃത്യങ്ങള്‍ വിഷയങ്ങളാക്കി തന്റെ സ്വതസിദ്ധമായ ശെയിലിയില്‍,മറ്റാര്‍ക്കും പറ്റാത്ത ചിന്താസവിശേഷതയോടെ എഴുതി വച്ചിട്ടുണ്ട്‌ ഈ വിഷയാസക്തന്‍.ഇപ്പോഴിതെഴുതാന്‍ കാരണം ,കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും ആയതിന്റെ ഉപോല്‍പ്പന്നങ്ങളായ കുറ്റകൃത്യങ്ങളേപ്പറ്റിയും വായിച്ചതാണ്‌.ഞാനത്‌ വായിച്ചൂ എന്ന ഒറ്റ തെറ്റേ നിങ്ങള്‍ ചെയ്തിട്ടുമുള്ളൂ!!
ദുര്‍മന്ത്രവാദി തന്റെ പൂജാസാധനങ്ങളുടെ ചാര്‍ത്ത്‌ കുറിയ്ക്കുമ്പോള്‍ ഇങ്ങനെയാണെഴുതുക.
അരിപ്പൊടി,കരിപ്പൊടി,മഞ്ഞപ്പൊടി,ചാരായം
ചെത്തിപ്പൂ,അത്തിപ്പൂ,തുളസിപ്പൂ,ചാരായം
പേരാല്‍ മൊട്ട്‌,അരയാല്‍മൊട്ട്‌,ഫുള്ളാല്‍മൊട്ട്‌,ചാരായം
സാമ്പ്രാണി,നസ്രാണി,അഷ്ടഗന്ധം,ചാരായം........
എന്നിങ്ങനെ ചാരായത്തില്‍ എത്തി നിറയും ടിയാന്റെ നാരായം,അതിനെ, ഹെഗേലിയന്‍ ഡയലക്റ്റ്‌ മ്മടെ മാര്‍ക്സ്‌ മറിച്ചിട്ടപോലെ മറിച്ചിട്ടാല്‍ മോഷണം,പീഡനം,കൊലപാതകം,വണ്ടിപിടുത്തം,മരത്തേക്കേറ്റം എന്നിങ്ങനെ വീട്ടില്‍ മരണമുണ്ടായാല്‍പ്പോലും മദ്യമില്ലാതെ വയ്യ.(ആന്റണി ദ്രോഹി ചാരായം എന്ന കാല്‍പ്പനികമായ പദം പോലും ഇല്ലാതാക്കിയില്ലേ?എത്ര പെണ്‍പിറന്നവര്‍ ഭര്‍ത്താവിന്റെ ശുഷ്‌കാന്തിയും തന്റേടവും പൊയ്‌പ്പോയല്ലോ എന്ന് മാറത്തലക്കി വെളുപ്പിച്ചു ആ രാത്രിയെ!)
എന്നാല്‍ ലവനെയങ്ങ്‌ നിരോധിക്കാമെന്ന് ഉഗ്രപ്രതാപികളാകിന സര്‍ക്കാര്‍ തീട്ടൂരമിടുമോ?കന്നുകാലിയിറച്ചിയും മദ്യവും യഥാക്രമം ദേശീയ ഭക്ഷണവും പാനീയവുമായി പ്രഖ്യാപിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ്സുകാര്‍ അത്‌ സമ്മതിക്കില്ല എന്നത്‌ ഒന്നാമത്തെ സത്യം.അല്ലെങ്കിലോ.നാം കള്ളവാറ്റ്‌ തുടങ്ങും.എന്തായാലും തുടങ്ങ്വാ,എന്നാല്‍പിന്നെ നല്ലവാറ്റ്‌ തന്നെ ആകട്ടെ എന്നും വരാം.കരിമൂര്‍ഖന്‍ മുതല്‍ കട്ടുറുമ്പ്‌ വരേയുള്ള ജീവജാലങ്ങളും വരിനെല്ല് മുതല്‍ സീയെഫല്‍ ലാമ്പ്‌ വരേയുള്ള ജീവനില്ലാത്ത ജാലങ്ങളും ടി പാചകത്തില്‍ മേമ്പൊടിയാകും.സമാധാനത്തോടെ കഴിയാനാകുമോ അതുമില്ല.വാറ്റാത്തവരെ മുഴുവന്‍ എക്സൈസ്‌ കാര്‌ പിടികൂടും.തന്റെ വിശാലമായ പുരയിടത്തില്‍ വാറ്റുപകരണങ്ങള്‍ കണ്ടെത്തി എന്ന കാരണത്താല്‍ നമ്പൂരിയെ അറസ്റ്റ്‌ ചെയ്യാന്‍ വന്ന എക്സൈസ്‌ ഉദ്യോഗസ്ഥരോട്‌ മൂപ്പിലാന്‍ ഇങ്ങനെ പറഞ്ഞത്രെ,എങ്കില്‍ ബലാത്സംഗ കുറ്റത്തിനു കൂടി ആയ്ക്കോട്ടേ ഈ അറസ്റ്റ്‌ എന്ന്!!!
ചെയ്യാത്ത കുറ്റങ്ങള്‍ക്ക്‌ ഇണ്ടാസ്‌ കിട്ടും.
കഥയിലേക്ക്‌ വരാം.മദ്യഭുക്കുകളായി നാം മാറവേ നാണപ്പന്റെ ഒരു പഴയ കുറിപ്പടി ഓര്‍ത്തു.ടിയാന്റെ ബോംബെ വാസക്കാലം.മദ്യം ഒഴിച്ചുകൂടാനാവാത്ത ജീവജലം,എന്നാല്‍ ഇദ്ധേഹത്തിനാകട്ടെ അതു ആര്‍ഭാടവും.ഫിറ്റാകാന്‍ പര്യാപ്തമായ അളവില്‍ മദ്യം പാനിക്കാന്‍ ദുട്ട്‌ പലപ്പോഴും ഉണ്ടാകാറില്ല.
നാണപ്പനോടാ കളി?!
പ്രപഞ്ച രഹസ്യങ്ങളേപ്പറ്റി അറിഞ്ഞ ആളാണ്‌,എല്ലാപുരാണങ്ങളും ധര്‍മ്മപുരാണവും വായിച്ചിട്ടുണ്ട്‌.യക്ഷി,മറുത,മാടന്‍ തുടങ്ങിയവരുമായി ഓണ്‍ലൈന്‍ ചാറ്റിംഗും ഉണ്ട്‌. ചുട്ട കോഴിയെ നിലം തൊടാതെ പറപ്പിക്കുന്ന കൊടുംഭീകരന്‍.ആതംഗവാദിയുടെ ഉച്ചിയില്‍ 110 കെ.വിയില്‍ ബള്‍ബ്‌ കത്തി.ആശയത്തെ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഗെഡി ഒറ്റ പെഗ്ഗില്‍ ഇഞ്ചപ്പറ്റും കള്ളിമുണ്ടും!!!
എങ്ങനെയെന്നാണെങ്കില്‍, പറയുന്നു,ഒരു പെഗ്ഗ്‌ നീറ്റായി ചെലുത്തുന്നു,പിന്നെ താന്‍ ഫിറ്റാണെന്ന് സ്വയമങ്ങ്‌ പഠിപ്പിക്കുന്നു.അത്രന്നെ
എത്ര ലാഭകരമായ കച്ചോടം,അല്ലേ?
ഈ നിസ്സാരമല്ലാത്ത കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്ത്‌ പറയുന്നത്‌.ആരും മദ്യപിക്കാതിരിക്കാനല്ല.കോണമോ കാണമോ വിറ്റ്‌ കുടിക്കാതിരിക്കാനാണ്‌.ചെയ്തുനോക്ക്‌,ഫലിച്ചില്ലെങ്കില്‍ പണം തിരികെത്തരും,സാക്ഷാല്‍ നാണപ്പന്‍.
കറുത്ത പെണ്ണിനെ കെട്ടാന്‍ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ആ original thinker ന്റെ മഹത്വം ക്ഷീരബലപോലെ ആവര്‍ത്തിക്കുകയല്ലാതെ കുറയുന്നതെങ്ങനെ?
മദ്യോപഭോഗം കുറയ്ക്കാന്‍ ഒരു കുമാര്‍ഗം കൂടിപ്പറഞ്ഞ്‌ ഈ കുറിപ്പ്‌ മടക്കിക്കെട്ടിയേക്കാം.അത്‌ ഇരുപത്‌ റോള്‍സ്‌ റോയ്‌സ്‌ കാറുണ്ടായിരുന്ന,fuck ന്റെ അര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും പറഞ്ഞുതന്ന പൂജ്യ ഗുരു ഓഷോയുടേതാണ്‌.മദ്യത്തെ ഗ്ലാസ്സിലേക്കൊഴിക്കുമ്പോള്‍ മുതല്‍,ഐസിടുന്നതും,നുര പതയാദികള്‍ വരുന്നതും അവ നിയതി പോലെ താനേ ഉയര്‍ന്നുതാഴുന്നതും നോക്കി അല്‍പ്പമിരിക്കുക.പിന്നെ താന്‍ മദ്യത്തെ അകത്താക്കുന്നു എന്ന പൂര്‍ണബോധത്തോടെ അല്‍പ്പാല്‍പ്പമായി രുചിച്ച്‌ കഴിക്കുക.അല്‍പ്പനാകണ്ട എന്നര്‍ത്ഥം.ഒരു ധ്യാനം പോലെ.ഒരു അഗമ്യഗമനം പോലെ.പൂര്‍ണ ശ്രദ്ധാലുവായി.........
സാധാരണഗതിയില്‍ നാം മറ്റ്‌ പലതും ചെയ്തുകൊണ്ടാണ്‌ ടി പ്രക്രിയ നടത്തുക.ഒരെണ്ണം ഒഴിക്കുന്നു,ഠപ്പോന്നടിയ്ക്കുന്നു.ബോസ്സിന്റെ കുറ്റം പറയുന്നു.അടുത്തതടിയ്ക്കുന്നു,ആ ഏന്ത്യാനിച്ചിയൊണ്ടല്ലോ....(ഇത്‌ വീട്ടില്‍ പറയാനാകില്ലല്ലോ!)അങ്ങനെ നീളുന്നു...സിഗരറ്റ്‌ വലിയ്ക്കുന്നു,രുചികരമായ മത്സ്യമാംസാദികള്‍ അജിനാമോട്ടയൊത്ത്‌ കഴിക്കുന്നു.പെഗ്‌ ഫുള്ളിലേയ്ക്ക്‌ വളര്‍ന്ന് വീഴുന്നു.
മേപ്പടി രീതിയെങ്കില്‍ വേഗം fed up ആയിക്കോളും,സ്വന്തം വീടെത്തി നേരത്തേ bed down  ഉം.!
ഓഷോ ഇത്‌ പറഞ്ഞത്‌ മദ്യപാനത്തേപ്പറ്റിയല്ല കേട്ടോ.സിഗരറ്റ്‌ തീറ്റയേപ്പറ്റിയാണ്‌.നാം അങ്ങേര്‍ക്ക്‌ മുകളില്‍ കയറി ദെരീദയായി അങ്ങ്‌ ഡീകണ്‍സ്ട്രക്റ്റ്‌ ചെയ്തെന്നു മാത്രം.
അപ്പോള്‍ ആത്മീയ കുടി വഴികളിലേയ്ക്ക്‌ മാന്യ കുടികിടപ്പുകാര്‍ക്ക്‌ സ്വാഗതം.
ജയ്‌ ജവാന്‍
ജയ്‌ ജോഹര്‍.....

January 13, 2012

കഥ മണിക്‌ ഫാനീയം



ലക്ഷദ്വീപിലെ മിനിക്കോയിയില്നിന്ന്കുട്ടി കണ്ണൂര്വന്നത്പഠിക്കാന്വേണ്ടിയായിരുന്നു.
എന്നാല്ഒരാള്‍തന്നെ ക്ലാസിലെ മുപ്പത്തിയെട്ട്കുട്ടികളേയും ഒരുപോലെ പഠിപ്പിക്കുന്നത്കണ്ട്‌,വൈവിധ്യത്തിന്റെ അര്‍ത്ഥതലങ്ങള്അന്നേ സ്വപ്നം കണ്ട്നടന്നവന്പഠിപ്പ്മതിയാക്കി തിരികെപ്പോവുകയാണുണ്ടായത്‌.പിന്നെ ദ്വീപിന്റെ അനന്തനീലിമയില്നോക്ക്തിരയെണ്ണുന്നതിലായി കമ്പം.അവിടെ നിന്നും പ്രകൃതിയെ കണ്ടും കേട്ടും വളര്‍ന്ന ഒരു സിംഹത്തെ അതിന്റെ മടയില്ചെന്ന് കാണാനായിരുന്നുയാത്ര.പതിവുപോലെ ഒരേകദേശ ധാരണ മാത്രം കൈമുതല്‍.ബാക്കി,ആറാമിന്ദ്രിയത്തിനും വിട്ടുകൊടുത്തു.ചുമ്മാ പറഞ്ഞതല്ല,മുന്നില്രണ്ട്വഴികളുണ്ടെങ്കില്അതില്ഇടത്തേത്മതി എന്നവന്പറഞ്ഞാല്വലത്തേത്തില്‍ ആ സമയം ഒരു കരിമൂര്‍ഖന്വിടരുകയാവാം.ഇജ്ജാതി ഇന്ദ്രിയമുള്ള ജെറി ജോണ്മാത്യുവാണ്കൂട്ടിനുള്ളത്‌.ഒക്കെക്കൂടി വഴി നടത്തിച്ച്ഒടുവില്മടയോടടുക്കുകയാണ്‌..
അതുവരെ പരിധിവിട്ട്കറങ്ങിയ ഫോണിലേയ്ക്ക്കൂടപ്പിറപ്പായ സലിലിന്റെ സന്ദേശം-blessings....


കുറ്റിച്ചെടികള്‍ക്കിടയില്പതുങ്ങിയ ഒരു കുഞ്ഞുവീട്‌.വാതില്‍ക്കലെത്തിയപ്പോള്‍ത്തന്നെ നിലത്ത്ചമ്രം പടിഞ്ഞ രൂപം തലയുയര്‍ത്തിനോക്കി.നിലത്ത്ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്ഇടത്കൈകൊണ്ടൊതുക്കി മറുകൈ കൊണ്ട്ഇരിക്കാന്നിഷ്കളങ്കമായ ക്ഷണം.ഇരിപ്പിടങ്ങളില്ലാത്ത അനൗപചാരികതയിലേക്ക്

വീട്നല്‍ക്കുന്ന സ്വാസ്ഥ്യം നിലത്തിരുന്നറിഞ്ഞപ്പോള്‍ത്തന്നെ വള്ളിയൂര്തിരുച്ചെന്തൂര്റോഡിലെ അറുപുളി മണ്റോഡ്സ്റ്റോപ്പില്‍നിന്നും തുടങ്ങിയ നീണ്ട നടത്തത്തിന്റെ ക്ഷീണം തണുത്തില്ലാതായി.നെല്ലിട്ട്മലരാക്കാവുന്ന വെയിലിന്റെ നടുക്ക്സൗഖ്യത്തിന്റെഇത്തിരിപ്പച്ച..

കൈയുള്ള വെളുത്ത ബനിയനും ഒരു കള്ളിമുണ്ടും ഉടുത്ത്മുന്നിലിരിക്കുന്നത്അലി മണിക്ഫാന്‍.ഈ പേരിനുമുന്നില്വലിയ ബിരുദങ്ങളില്ല മുന്നിലാകട്ടെ വിശേഷണങ്ങളുമില്ല.എങ്കിലും,പ്രകൃതിയുടെ ഗൂഢരഹസ്യങ്ങളുടെ ഒരുപാട്ചിത്രപ്പൂട്ടുകള്തുറന്നഅവധൂതനെ ലോകമറിയുന്നു.അറബിക്കടലിന്റെ തീരത്ത്ചെന്ന്പേര്ഒന്നുറക്കെ വിളിച്ചാല്‍മതി,ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കുള്ളില്‍നിന്നും ദേഹം നിറയെ വര്‍ണ്ണവരകളിട്ട കുറേ കുഞ്ഞുമത്സ്യങ്ങള്ഇറങ്ങിവന്നേക്കാം.ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പേര്‍` അബുഡെഫ്ഡഫ്മണിക്ഫാനി എന്നാണ്‌. മണിക്ഫാന്കണ്ടെത്തിയ അപൂര്‍വ മത്സ്യം.
ഒമാനിലെ ചരിത്ര മ്യൂസിയത്തില്‍ 'സോഹര്‍' എന്ന കപ്പലിരിപ്പുണ്ട്‌.അതിനുമുണ്ടൊരു കഥ പറയാന്‍.1981ല്‍ അയര്‍ലന്റുകാരനായ ടിം സേവ്യറിന്കടലിലൂടെ ലോകം മുഴുവന്കറങ്ങാന്ആഗ്രഹം.അറബിക്കഥയിലെ രാജകുമാരന്സിന്‍ബാദിനെപ്പോലെ പോകണമെന്ന അത്യാഗ്രഹമായിരുന്നു സായിപ്പിന്റേത്‌.ബ്രിട്ടീഷ്എഞ്ചിനീയര്‍മാര്തയ്യാറാക്കിയ രൂപരേഖയുമായി അത്തരത്തിലൊരു കപ്പല്നിര്‍മ്മിക്കുവാന്ടിം ഒരുപാടലഞ്ഞു.ഇന്ത്യയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഡോക്റ്റര്ജോണ്‍സാണ്ഒടുവില്മണിക്ഫാനെ പരിചയപ്പെടുത്തുന്നത്‌. അങ്ങനെ മണിക്ഫാന്ഒമാനിലേക്ക്‌ പുറപ്പെടുന്നു.30 തൊഴിലാളികള്‍,75000 ചകിരി,4 ടണ്കയര്‍,പെരുമ്പാവൂരിലെ പഴയ പറമ്പില്നിന്നും ആഞ്ഞിലിത്തടി എന്നിവയും ഒമാനിലെത്തി.ആണി എന്ന വാക്ക്പോലും ഉപയോഗിക്കാതെ ലക്ഷദ്വീപിലെ പരമ്പരാഗത കപ്പല്നിര്‍മ്മാണ വിദ്യ അനുസരിച്ച്അവര്പണിത കപ്പല്ഒരു വര്‍ഷം കൊണ്ട്നീറ്റിലിറങ്ങി.ആറ്മാസം കൊണ്ട്നൗകയില്ലോകം ചുറ്റി മടങ്ങിയെത്തി, ടിം സേവ്യര്‍!
ഔപചാരികമായ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഇദ്ധേഹത്തിന്എന്തെല്ലാം അറിയാം എന്ന് ചോദ്യമുണ്ടായാലാണ്നാം കുഴങ്ങുക.സമുദ്രശാസ്ത്രം,ഭൂമി,ജീവശാസ്ത്രങ്ങള്‍,ജ്യോതിശാസ്ത്രം,വിദ്യാഭ്യാസം,കൃഷി,ഫിഷറീസ്‌,ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ പോകുന്നുബുദ്ധിയുടെ മാറ്റുരഞ്ഞ മേഖലകള്‍.ഭാഷകളാകട്ടെ മാതൃഭാഷയായ മഹലിനുപുറമേ മലയാളം,തമിഴ്‌,സംസ്കൃതം,ഹിന്ദി,ഉറുദു,അറബി,പേര്‍ഷ്യന്‍,ഇംഗ്ലീഷ്‌,ലാറ്റിന്‍,റഷ്യന്‍,സിംഹള അങ്ങനെ പലതും നാവിനും പഥ്യം!! ഡല്‌ഹിയിലെ ജവഹര്ലാല്നെഹ്രു യൂണിവേഴ്സിറ്റി,നാഷണല്സയന്‍സ്ടെക്‌നോളജി ആന്‍ഡ്ഡവലപ്മെന്റ്സ്റ്റഡീസ്സ്ഥാപനം എന്നിവിടങ്ങളിലെ വിസിറ്റിംഗ്ലക്ചറര്‍.മറൈന്ബയോളജിക്കല്അസ്സോസിയേഷന്ഓഫ്ഇന്‍ഡ്യ യുടെ ഫെല്ലോ....
പുകള്‍പെറ്റ ഇസ്ലാം പണ്ഡിതന്‍,ഹിജറ കമ്മിറ്റി ഓഫ്ഇന്‍ഡ്യയുടേയും ഖുറാന്ആന്റ്സയന്‍സ്ഫോറത്തിന്റേയും ചെയര്‍മാന്‍.....

ഞെട്ടിയോ?! വരട്ടെ,ഇനിയുമുണ്ട്‌...
പറമ്പിലേയ്ക്ക്വൈദ്യുതി എത്താന്പോസ്റ്റുകള്നിരവധി വേണമായിരുന്നു,അതിനാകട്ടെ ചിട്ടപ്പടി കൈക്കൂലി ക്രമവും.തലയടര്‍ന്നുപോയ കരിമ്പനമുകളില്വലിയൊരു പമ്പരം പിടിപ്പിച്ച്അതുകൊണ്ട്കാര്ഡൈനാമോ കറക്കി കരണ്ട്ഉണ്ടാക്കാനും അത്വലിയ ബാറ്ററികളില്സംഭരിച്ച്ഉപയോഗിക്കാനും ഒട്ടും കൂസേണ്ടിവന്നില്ല ഇദ്ധേഹത്തിന്‌.ഫലം,കൈക്കൂലിയിനത്തില്കൊടുക്കേണ്ടിയിരുന്നതിന്റെ പകുതി തുക ചെലവാക്കി, കട്ടും വോള്‍ട്ടേജ്വ്യത്യാസവുമില്ലാത്ത ശുദ്ധമായ വൈദ്യുതി എല്ലായ്പ്പോഴും.ഈ വീടിന്റെ ഓരോ ഇഷ്ടികപോലും സ്വയം നിര്‍മിച്ചിട്ടുള്ളതാണ്‌,ശുദ്ധജലമുള്ള തൊടിയിലെ കിണറിനുമുണ്ട്അതേ കൈപ്പട!സൈക്കിളില്സ്പ്രേയര്മോട്ടോര്ഘടിപ്പിച്ച്ഒരു മോട്ടോര്സൈക്കിള്ഉണ്ടാക്കി,അതില്മകനൊപ്പം അങ്ങ്ഡല്‌ഹി വരെ പോയി തിരിച്ചെത്തുകയും ചെയ്ത ചരിത്രവുമുണ്ട്‌.ഗേറ്റിന്റെ കാലില്ചെറിയൊരു കമ്പ്നാട്ടി,അതിലൂടെ ഒരു പ്രത്യേക ആംഗിളില്നോക്കി സമയവും കാലവും പറയും ഇദ്ധേഹം,അത്ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ്‌,ഈ സിദ്ധാന്തം ഹിജറ കമ്മിറ്റിയില്സമര്‍പ്പിച്ചിട്ടുണ്ട്‌.അത്അംഗീകരിക്കപ്പെട്ടാല്‍,ഇനി ചന്ദ്രനെ കണ്ടാല്പറയണേ എന്ന് അഭ്യര്‍ത്ഥന കാണേണ്ടി വരില്ല മുസ്ലീം സഹോദരങ്ങള്‍ക്ക്‌,പെരുന്നാളറിയാന്‍.

ചുറ്റുപാടും ചാരനിറത്തിലുള്ള മണ്ണാണ്‌.ഒരു പുല്ലിനുപോലും കിളിര്‍ക്കാന്സാധ്യത കൊടുക്കാത്ത പറമ്പുകള്‍.എന്നാല്‍,ഇവിടം ഒരു പച്ചക്കഷണം.പതിമൂന്ന് ഏക്കറോളം ഉള്ളമണ്ണിടത്തിനൊരു പേരുമുണ്ട്‌-do nothing farm!
അതെ .ഒന്നും ചെയ്യാത്ത പറമ്പ്‌.പാമ്പും പരുന്തും എലികളും മുയലും കുറുക്കനും എല്ലാം നിര്‍ബാധം വിഹരിക്കുന്നു ഇവിടെ.ഒരു ബഷീറിയന്ടച്ചോടെ,ഭൂമി അവര്‍ക്കും അവകാശപ്പെട്ടതല്ലേ എന്ന് മണിക്ഫാന്മന്ദഹസിക്കുന്നു.ഒരുപാട്മരങ്ങളുണ്ട്പറമ്പില്‍.കാണുന്നിടത്തെല്ലാം കിട്ടുന്ന വിത്തുകള്ഇവിടെ കൊണ്ടു വന്ന് മണ്ണിലേക്ക്വെറുതേ അങ്ങ്വിതറിയിടുക മാത്രമേ ചെയ്യൂ.അതിജീവന ശേഷിയുള്ളവ കിളിര്‍ത്തുവരട്ടെ എന്നാണ്പോളിസി.ഒരു ചെടികള്‍ക്കും ചുവട്ടില്വെള്ളമൊഴിക്കില്ല.പുരയിടത്തില്രണ്ടിടത്ത്വലിയ കുളങ്ങളുണ്ട്‌.വേരുകള്തനിയേ തെരഞ്ഞ്‌പിടിച്ചുകൊള്ളണം,അങ്ങനെ വേര്പടര്‍ത്തിവേണം മരങ്ങള്ബലപ്പെടാന്എന്ന് മണിക്ഫാന്പറയും.'നിരന്തരമാം ധ്യാനത്തില്വേരോടി,നമ്മുടെ മരങ്ങള്‍,ഈ മണ്ണിന്റെ ബുദ്ധന്മാര്‍' എന്നാണല്ലോ കവി.പെട്ട്ടെന്ന് ഫലം തരാത്ത കൃഷികളെ ഇദ്ധേഹം ആശ്ലേഷിക്കുന്നു.മഴയെ മണ്ണിലിറക്കി മണ്ണിന്റേയും പ്രകൃതിയുടേയും ജീവന്നിലനിര്‍ത്താന്മരങ്ങള്‍ക്കേ കഴിയൂവത്രെ.വേഗം ഫലം തരുന്ന എന്തും വേഗം നശിക്കുകയും ചെയ്യുന്നു.ഇതേ മാര്‍ഗം തന്നെയാണ്വിദ്യാഭ്യാസത്തിലും പ്രമാണം.'ഒരു ക്ലാസ്സിലിരുന്നു എങ്ങനെ പഠിക്കാനാകും നമ്മുടെ വ്യത്യസ്തരായ നാല്കുട്ടികള്‍ക്ക്‌? അവരുടെ അന്വേഷണ ത്വരയെ എങ്ങനെ നമുക്ക്തടയിടാനാകും?കുട്ടികളെ റ്റ്യൂഷനല്ല അയക്കേണ്ടത്അങ്ങനെ അവരുടെ സഹജവാസന നശിപ്പിക്കാന്നമുക്ക്അവകാശമോ അര്‍ഹതയോ ഇല്ല,അവരെ പൂത്തുമ്പിക്ക്പിന്നാലെ വിടുക ബാക്കി അവര്നേടിക്കൊള്ളും'ഈ കുടുംബത്തിലെ ആരും മഴ നനയാതെ പോലും സ്കൂള്പടി കണ്ടിട്ടില്ല.മഴയാണെങ്കില്അത്നേരെ നനയുക എന്നാതാകുമല്ലോ ഇവിടത്തെ മാര്‍ഗം.ആട്കഴിക്കുന്നതെന്തും നമുക്കും കഴിക്കാം എന്നു പറയുന്ന ഒരുവന്റെ മക്കളെങ്ങനെ മഴ നനയാതിരിക്കും
?! പത്താം ക്ലാസ്സിന്റെ തുല്യതാ പരീക്ഷ എഴുതിയാണ്മക്കളില്മൂത്ത മകന്എഞ്ചിനീയറും താഴെയുള്ള രണ്ട്പെണ്മക്കള്അധ്യാപികമാരുമായിമായിട്ടുള്ളത്‌.ഇപ്പോള്ജോലി ഉപേക്ഷിച്ച്പിതാവിന്റെ കൂടെയുല്ല ഇളയ പുത്രിയുടെ അഞ്ച്വയസ്സ്തികയാത്ത കുട്ടി പോലും നാല്ഭാഷകള്ഒഴുക്കി വിടുന്നു,പക്ഷേ.കൊതിപ്പിച്ചുകളഞ്ഞു,മിടുക്കി
മാതള നാരങ്ങകള്പഴുത്തുനില്‍ക്കുന്നത്കണ്ട്‌ ആ അപ്പൂപ്പന്താടി തിളങ്ങിപ്പരന്നു.ആവശ്യമുള്ളത്മാത്രം പറിച്ചെടുക്കാം ബാക്കി കിളികുലങ്ങള്‍ക്കുള്ളതാണ്‌.പറിച്ചോളൂ എന്ന് പറഞ്ഞ്മാറി നിന്നു അദ്ദേഹം.
പറമ്പ്മുഴുവന്ചുറ്റിക്കണ്ട്വരവേ തൊട്ടടുത്ത്വര്‍ഷങ്ങളായി ഒരു തോട്വരണ്ട്കിടന്നിരുന്ന കഥ പറഞ്ഞു.ഈ പറമ്പിലെ പച്ചപ്പും ജല സംഭരണവും അവിടെ ഉറവക്കണ്ണുകളെ പൊട്ടിച്ച്നീരൊഴുക്കിയ കാര്യവും.തോട്ടിലിറങ്ങി അദ്ദേഹം ഒരു കുടന്ന വെള്ളം കോരി മുഖം കഴുകി,ബാക്കി കുടിച്ചു.പേരക്കുട്ടി പിന്നില്നിന്നുമിങ്ങനെ"grandpa,its dirty" ഒരു കുസൃതിച്ചിരിയോടെ മറുപടിയും കേട്ടു"there is nothing dirty in nature"

മടങ്ങുമ്പോള്‍ ആ പാദങ്ങള്തൊട്ട്വന്ദിക്കാതിരിക്കാനായില്ല.എത്ര ജന്മം ജനിച്ചാലുംജ്ഞാന വൃദ്ധന്റെ ഏഴയലത്തെത്തില്ല എന്ന തിരിച്ചറിവ്‌,കണ്ണ്നനയിച്ചു അപ്പോള്‍.റോഡ്വരെ യാത്രയാക്കി ധൃതിയില്നടന്ന് മടങ്ങി, ആ ഒന്നും ചെയ്യാത്ത പറമ്പുടമ


November 18, 2011

ഓര്‍ക്കവേ...

(താടി,ബീഡി,മുഷിഞ്ഞ ജുബ്ബ,ഒരു കവിയെ....
കുടവയര്‍,കൊമ്പന്‍ മീശ ഒരു പോലീസുകാരനെ...
കാലം മാറിയെങ്കിലും ഉള്ളില്‍ തറഞ്ഞ ചില ആണികള്‍ ഇളകിയിട്ടുണ്ടോ,
സംശയമാണ്‌.നോക്കൂ, എന്നില്‍ പതിഞ്ഞ അത്തരം അല്‍പ്പം ആണികള്‍..)

പൊന്‍കുന്നം വര്‍ക്കി,
മാറു മറയ്ക്കാത്ത മുത്തശ്ശി.
ഓ.വി വിജയന്‍,
കാസരോഗിയായ മൂത്തമ്മാവന്‍,ദുര്‍ബലന്‍.
കെ.പി അപ്പന്‍,
ആകാംക്ഷയാല്‍ വിടര്‍ന്ന
രണ്ടുണ്ടക്കണ്ണുകള്‍
ജോണ്‍,
വാറ്റ്‌ ഒളിപ്പിച്ച ഒരു
വയ്ക്കോല്‍ത്തുറു
പി.രാമന്‍,
കട്ടിലിന്റടിയിലൊരു
മുട്ടന്‍ ചിലന്തി.
വിജയന്‍ മാഷ്‌
അടഞ്ഞു ധ്യാനിക്കുന്ന
നാല്‌ കണ്‍പോളകള്‍
പുനത്തിലും
ശങ്കരാടിയും
ഒരു വള്ളിനിക്കര്‍
എം കൃഷ്ണന്‍ നായര്‍,
'ഷേര്‍ട്ട്‌'ഇട്ട്‌ സിഗരറ്റ്‌ കടിച്ച
ഒരു ധ്വര
മലയാറ്റൂര്‍,
അരിശിച്ചെടി ടച്ചിംഗ്സോടെ,
'ഒന്നൂടെ ഒഴിടേയ്‌..'എന്നു ജഗതി
(ചിലര്‍ കാഴ്ച്ചയല്ല,കര്‍മ്മം തന്നെയാണ്‌)
എം മുകുന്ദന്‍.കോട്ടും സൂട്ടുമിട്ട്‌
ചെളിയില്‍ നടക്കുന്നു
എം.ടി
മീശ പിരിച്ച്‌
പതിയെ മച്ചകത്തേയ്ക്ക്‌
ഇരുട്ട്ഗോവണി കയറുന്നു
ഈ എം എസ്സിന്റെ
ഫോട്ടോയിലേയുണ്ട്‌
വിശ്രുതമായ വിക്ക്‌
സുരാസു.
നഗര മധ്യത്തിലൊരു സ്വയംഭോഗം
രണ്ട്‌ സച്ചിദാനന്ദന്മാര്‍..
പുഴങ്കരയെഴുന്നവന്‍,
മലക്കപ്പാറയ്ക്കുള്ള വണ്ടിയില്‍
താടിപിടിച്ചൊരു റഷ്യന്‍ കവിതയുടെ
സ്വന്തം പരിഭാഷ ചൊല്ലുന്നു
പന്തീരാണ്ട്‌ ഭാഷയിലും കുടിയേറിയ അപരന്‍
വെള്ള ഷോര്‍ട്സും ടീഷര്‍ട്ടുമിട്ടൊ-
രു എക്സിക്യൂട്ടീവ്‌ കസേരയില്‍
ഇരുന്നെഴുതുന്നു
ചുള്ളിക്കാട്‌,
ഐപ്പോഡിലെ പാട്ടും കേട്ട്‌
ഒരു ടാക്സിയാം ടവേരയില്‍...
വി.ജി തമ്പി,
ചാരു കസേരയിലുറങ്ങുന്നു
നെഞ്ചില്‍ കമഴ്ത്തിയ
വേദപുസ്തകം
കവിയ്ക്കും കവിയായൊരയ്യപ്പന്‍
തമ്പാനൂരില്‍
ചിതറി നടക്കുന്നു

May 9, 2011

ഉന്നതന്്്

എത്ര ക്ഷമിച്ചിട്ടാണെന്നോ
ഈ കുള്ളത്ത്വം
പാലിക്കുന്നത്?!

April 27, 2011

എപ്പോളാണോ?

ഉറങ്ങുന്ന
പെണ്ണിനുംകരയുന്ന പെണ്ണിനും സൗന്ദര്യം കൂടുമത്രേഎന്നാരു പറഞ്ഞു?mcp ചെറ്റകള്‍,അല്ലാതാര്‌സാറാ ടീച്ചറോ?പ്രതികരണം ഉണ്ടാകാനിടയില്ലാത്ത ഒരു സാഹചര്യത്തില്‍ അവള്‍ സൗന്ദര്യവതിയാകുന്നു!!!പ്രാഞ്ചിയേട്ടനില്‍ പുണ്ണ്യാളന്‍ പറയുന്നപോലെ-നന്നായിറ്റ്ണ്ട്‌ നന്നായിറ്റ്ണ്ട്‌....ഇനി ഈ ഫെമിനിസ്റ്റ്‌ സഹ ഉദരികള്‍ടെ കാഴ്ച്ചയില്‍ എപ്പോളാണോ-ആണ്‍ സൗന്ദര്യംനിവരുന്നത്‌?