September 26, 2009

ദ്വന്ദ്വയുദ്ധം

duel ദ്വന്ദ്വയുദ്ധമാകുമ്പോള്‍,അവസാനത്തെ ലെറ്ററില്‍ ഒരു കുഞ്ഞ്‌ തോണ്ടുകൊടുത്ത്‌ അതിനെ യുഗ്മഗാന-duet-മാക്കുന്ന ഭാഷയുടെ വരമ്പിനേക്കുറിച്ച്‌ ചങ്ങാതിയും യജമാനനുമായവന്‍ പറഞ്ഞിട്ട്‌ വര്‍ഷം നാലായി.ഇതാ ഇന്നലെ രാത്രിയില്‍ ബോബി ജോസ്‌ കട്ടിക്കാടന്റെ പുസ്തകത്തില്‍ നിന്നുമൊരു വാഗ്ചാതുര്യം കൂടി കണ്ടെടുക്കപ്പെട്ടു-രണ്ട്‌ പദങ്ങളുണ്ട്‌,ഒന്ന് പേഴ്സോണ രണ്ട്‌ പേഴ്സണാലിറ്റി.ആദ്യത്തേത്‌ ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത പൊതുവായ ചില സ്വഭാവരീതികള്‍.ഉദാഹരണത്തിന്‌ ബസില്‍ ടിക്കറ്റ്‌ കൊടുക്കുന്ന കണ്ടക്റ്റര്‍ .ഒരു സീറ്റില്‍ എന്തോ പൊതിയിരിക്കുന്നത്‌ കണ്ട്‌ "എന്താണിത്‌? ആരുടേതാണീ പൊതിക്കെട്ട്‌?"അടുത്തിരിക്കുന്ന ആള്‍ ശാന്തമായ്‌ പറഞ്ഞു"എന്റേതാണ്‌.....ബോംബാണ്‌"പൊട്ടിത്തെറിച്ചത്‌ കണ്ടക്റ്ററായിരുന്നു-"ഇതൊക്കെ സീറ്റിന്റെ മുകളിലാണോ കൊണ്ടുവയ്ക്കുന്നത്‌? എടുത്ത്‌ അടിയിലെങ്ങാനും വയ്യ്‌"!!!!!!!!!!ഇത്‌ തന്നെയാണ്‌ ആദ്യത്തേവന്‍.പേഴ്സണാലിറ്റിയാകട്ടെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും നിങ്ങളുടെ ഹൃദയസാനിധ്യമുണ്ടാവുകയെന്നതാണ്‌

September 18, 2009

പാത്തു

രണ്ടു നിരകൾ പുരുഷകേസരികൾക്കും ഏറ്റവും അറ്റത്തുള്ള നിര

അംഗനമണികൾക്കും.അങ്ങനെയായിരുന്നു,പൊലീസ്‌ സ്റ്റേഷനു

സമിപമുണ്ടായിരുന്ന പഴയ പാരലൽ കോളേജിന്റെ ഒന്നാം വ

ർഷപ്രീഡിഗ്രിഫോർത്ത്‌ ഗ്രൂപ്പിന്റെ ഭുമിശാസ്ത്രം.ഇംഗ്ലീഷ്‌ ച്ചിട്ടപ്പടി

വഴങ്ങാത്ത തോട്ടിതന്നെ.പക്ഷെ MA collegeൽ രണ്ടു വർഷം

കഴിച്ചുകൂട്ടിയവൻ ആയതുകൊണ്ടെനിക്കതത്ര

മുട്ടായിരുന്നില്ല.അത്യാവശ്യം സാമാന്യവെവരം ഉള്ളതിനാൽ

പ്രിയംകരനായ student ആയിരുന്നു താനും.ഇതിനോക്കെയിടയിലാണ്‌

മെലിഞ്ഞ ഉണ്ടക്കണ്ണുള്ള ഫാത്തിമയിൽ ഞാൻ ഉടക്കിപ്പോയത്‌.ഞാൻ

വലത്തേക്ക്‌ ചെരിഞ്ഞ്‌ അവളെ നോക്കും,കുറേ നേരമാകുമ്പോൾ അവൾ

ഇങ്ങോട്ട്‌ നോക്കും അപ്പോൾ ഞാൻ തിരിയും.മാസങ്ങളോളം ഈ

പരിപാടി തുടർന്നപ്പോൾ ക്ലാസ്സ്‌ ഒന്നടങ്കം പറഞ്ഞുതുടങ്ങി,they are in

love എന്ന്.അങ്ങനെ ഞങ്ങളൂം അറിഞ്ഞു ഈ വിവരം. ഉച്ച കഴിഞ്ഞ്‌

ഒരു അവർ കഴിയുമ്പോൾ ഷിബിയുമൊത്തൊരു മുങ്ങലുണ്ട്‌.ഒരു സിഗരറ്റ്‌

പിന്നെ ഒരു കാപ്പി.ഈ പുകയെടുക്കലിനെ പാത്തു ചോദ്യം

ചെയ്തു.ഇനി വലിയ്ക്കില്ല എന്നു ആ മൂക്കിനിരുവശങ്ങളിലെ

നീലത്തടാകങ്ങൾക്കു മുൻപിൽ ഞാൻ സത്യം ചെയ്തു.പിന്നെ

രഹസ്യമായി വലിച്ചു.you know CA is equillant to IAS എന്ന്

ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിക്കാറുള്ള്ല പ്രിൻസിപ്പളിന്റെ

ചെവിയിലും എത്തി ഉച്ചയ്യ്‌ അവൾ എനിക്ക്‌ ഉരുള ഉരുട്ടി തരുന്ന

കാര്യം.പക്ഷെ അദ്ധേഹം പ്രതികരിച്ചതേയില്ല,എന്നിലുള്ള

വിശ്വാസമാകാം.അവളുടെ പിതാവ്‌ ഒരു മുസ്ലിം

പുരോഹിതനായിരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ വിവാഹം

നടക്കില്ലെന്നവൾ പറഞ്ഞു.അങ്ങിനെയൊക്കെ മൽസരിച്ച്‌

പ്രണയിക്കുന്നതിനിടയിലാണ്‌ എനിയ്ക്ക്‌ കളമശ്ശേരി I.T.I ൽ നിന്നും

അഡ്മിഷൻ കാർഡ്‌ വരുന്നത്‌.ഒറ്റപ്പോക്കായിരുന്നു.കൂടുതൽ

യാത്രാമൊഴികൾ എനിക്കെന്നും വേദനയാണല്ലോ. എന്നെത്തന്നെ

നോവിച്ചുകൊണ്ടുള്ള ഒരു തരം ഹിംസയായിരുന്നു ആ

exile.ഞാനവളേപ്പറ്റി വേപഥുപൂണ്ടു . വർക്ക്ഷോപ്പുകളിൽ കയറാതെ

അലഞ്ഞു,മഴമരച്ചോട്ടിൽ ആകാശം നോക്കി മലർന്നു.അപ്പോൾ

ഹിറ്റായിരുന്ന കാതൽ റോജാവേ മൂളിക്കരഞ്ഞു . അന്നെനിയ്ക്ക്‌ തീ

ർച്ചയായും വേണു നാഗവള്ളിയുടെ മുഖമായിരുന്നു
വർഷങ്ങൾ പലത്ത്‌ കഴിഞ്ഞു
ഒരിക്കൽ അമ്മയുടെ തറവാട്ടിൽ നിന്നും കോതമംഗലത്തേയ്ക്ക്‌ വരും

വഴി ഇടയിലേതോ സ്റ്റോപ്പിൽനിന്നും അവൾ-എനിയ്ക്കാ കണ്ണുകൾ

മറക്കാൻ കഴിയില്ലല്ലോ.
രണ്ടോ മൂന്നോ വയസ്സ്‌ തോന്നിക്കുന്ന ഒരുമിടുക്കൻ വിരൽത്തുമ്പി

ൽ.ഞാനിരിക്കുന്ന സീറ്റിൽ ഒരാൾക്ക്‌ കൂടി ഇരിയ്ക്കാം.അവൾ കുട്ടിയെ

നടുവിലിരുത്തി ഒരു വശത്തേയ്ക്കൊതുങ്ങിയിരുന്നു.ഞാൻ ആ

മുഖത്തേയ്ക്കുറ്റുനോക്കി.അവിടെ വിടരുന്ന ഭാവമാറ്റങ്ങൽ കണ്ടു

രസിച്ചു.ഒടുവിൽ"അള്ളാ പ്രവീണോ ? (ഞാനപ്പോൾ മാമുക്കൊയ

പറഞ്ഞ "മാണ്ടാ" ഓർത്തു ).ചോദ്യത്തൊടൊപ്പം അവൾ കുട്ടിയെ

എടുത്തുമാറ്റി.പണ്ട്‌,എന്റെ നോട്ടത്തെ ഇടയ്ക്കിടെ തെറ്റിക്കാറുള്ള ആ

തുടകൾ എന്റെ കാലിലുരുമ്മി.എനിക്കൊന്നും

തോന്നിയില്ല.ഞാനൊരുപാടിഷ്ടപ്പെട്ട്‌പോയിരുന്നു.വഴി തീരും വരെ

നിർത്താതെ സംശാരിച്ചു..നഗരത്തിൽ ഇറങ്ങി.ഞാൻ ഒരു കപ്പ്‌ കാപ്പി

കുടിയ്ക്കാൻ ക്ഷണിച്ചു. ഇല്ല.ഇനി കാണുമ്പോളാകാം അവൾ പറഞ്ഞു

.പുറം തിരിഞ്ഞു നടക്കവേ തിരിഞ്ഞു

നോക്കാതിരിക്കാനായില്ല.കരുത്തിയപോലെ അവൾ എന്നാൽ

നോക്കിയതേയില്ല