October 12, 2009

ജീന്‍സിട്ട സുന്ദരി

"പണ്ട്‌ സ്കൂളില്‍ പഠിച്ചപ്പോള്‍ പോയതാ,ഇടമലയാറിന്‌,കൊച്ചെറുപ്പത്തില്‌,ഒക്കെ മറന്നു.പോകാം?"ചങ്ങാതി പറഞ്ഞു.ആളാണെങ്കില്‍ പുതുതായി വാങ്ങിയ ബൈക്ക്‌ ഓടിച്ച്‌ ചാലായി വരുന്നതേയുള്ളു.കാടാകുമ്പോള്‍ ട്രാഫിക്കിന്റെ പ്രശ്നമില്ലല്ലോഅവന്‌ ഓര്‍മയേയില്ലെങ്കില്‍ എനിക്കാണെങ്കില്‍ ഓര്‍മകളുടെ മലവെള്ളമാണ്‌.വിക്റ്റര്‍ലീനസിന്‌ ലീനയെന്നപോലെ എനിക്കുണ്ടായിരുന്നവളോടൊത്ത്‌ എത്രയോ വട്ടം വന്നു പോയിരിക്കുന്നു!!!വാടകയ്ക്കെടുത്ത കാമിനിമാരുമായി എത്രയോ ലീലാകരന്മാരെ കാടുകയറ്റിയിരിക്കുന്നു ഞാനെന്ന സാരഥി(അതൊരു ഗംഭീരന്‍ ഓട്ടോക്കാലം!)യാത്രയുടെ ആദ്യസ്വീകരണ സ്ഥലം ഭൂതത്താന്‍ കെട്ട്‌ തന്നെയായിരുന്നു-TS No:47ശ്രദ്ധാലുക്കളായ പരിചാരകര്‍ പാലക്കാടിന്റെ കാറ്റേല്‍ക്കാത്ത നല്ലിളം കള്ളും ഉപദംശങ്ങളും പകര്‍ന്നു,കുക്കുടവും വരാഹവും.വണ്ടി ചെറു ഗീയറുകളില്‍ മുന്നോട്ട്‌തുണ്ടം റേഞ്ച്‌ ആപ്പീസിന്റെ മുന്‍പിലെത്തിയപ്പോല്‍ ഇടത്‌വശത്തെ മൈതാനം ചൂണ്ടി പ്രവാസിയായിരുന്ന സുഹൃത്തിനോട്‌ പറഞ്ഞു,ഇവിടാണ്‌ കഴിഞ്ഞ വര്‍ഷം തടിയട്ടിയ്ക്ക്‌ നമ്പറിടാന്‍ വന്നവന്‍ കടുവയെ കണ്ട്‌ തൂറിയത്‌നടുക്കം വണ്ടിയുടെ ജോയിന്റടിപ്പിച്ചു!!പിന്നീട്‌ ഓരോ വളവും വളരെ പതുക്കെയാണ്‌ കടന്നത്‌.എത്തിനോക്കുന്നുമുണ്ടായിരുന്നു,വളവിന്നപ്പുറത്തെ റോഡിലേയ്ക്ക്‌"ഏയ്‌,മഴക്കാലത്ത്‌ ഇവറ്റകളൊന്നും പുറത്തേയ്ക്ക്‌ വരില്ല,കാടിന്നകത്ത്‌ തന്നെ വെള്ളവും ഭക്ഷണവും കിട്ടുമല്ലോ"ഞാന്‍ കാടിന്റെ ഉള്ളറിഞ്ഞ ജ്ഞാനിയായിതണുപ്പ്‌കാടിന്റെ മണം ആവോളം വലിച്ചുകയറ്റി യാത്ര തുടര്‍ന്നുവഴിയില്‍ കണ്ട ആനപ്പിണ്ടത്തിനൊക്കെ നല്ല പഴക്കംവേനല്‍ക്കാലത്താണെങ്കില്‍ ഇങ്ങിനെയല്ല,പാത്രത്തില്‍ പുട്ട്‌ ഊര്‍ത്തിയിട്ടപോലെ ആവിപൊങ്ങുംവഴിയില്‍ അവിടവിടെ കുഞ്ഞു പ്രാണികള്‍ പരക്കും(പൃക്ക എന്ന്‌ നാട്ടുഭാഷ)ആനച്ചൂര്‌ മൂക്കില്‍ വന്നലയ്ക്കും.ഈറ്റകള്‍ ഒടിയുന്ന, ചെവിപ്പാള തല്ലുന്ന ശബ്ദങ്ങള്‍ കേള്‍ക്കുംഇത്‌ സുരക്ഷിതകാലംഭയാശങ്കകളില്ലാതെ സഞ്ചരിയ്ക്കാം.ആകെ പേടിയ്ക്കേണ്ടത്‌ അട്ടയെ മാത്രംഅതിനാണെങ്കില്‍ കാട്ടിനകത്തേയ്ക്ക്‌ കയറുന്നുമില്ലല്ലോബൈക്കില്‍ ഡാം വരെ പോകുന്നു,തിരിച്ചു വരുന്നു അത്രയല്ലേയുള്ളൂചെക്ക്‌ പോസ്റ്റില്‍ നമ്പറും പേരും രേഖപ്പെടുത്തി.കുറച്ചിട കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്‌'എണ്ണക്കല്ല്' എന്ന, ഡാം സ്ഥിതിചെയ്യുന്ന സ്ഥലം വരെ.മലയണ്ണാന്‍,കാട്ടുകോഴി എന്നീ നിരുപദ്രവ ജീവികള്‍ ഇഷ്ടം പോലെ..ഉടുമ്പുകളും.ഡാമിനടുത്തെത്തി.കാട്ടിലൂടെ മറുകരയെത്തിയാല്‍ പിന്നീടൊരു ആറ്‌ മണിക്കൂര്‍ നടന്നാലെത്താവുന്ന തേരക്കുടി എന്ന ആദിവാസി ഊരിനെപ്പറ്റി സംസാരിച്ചു.ഡാമില്‍നിന്ന് power house-ലേയ്ക്ക്‌ വെള്ളം കടന്നുപോകുന്ന കൂറ്റന്‍ കുഴലുകള്‍ കാണിച്ചു.കഴിഞ്ഞ വര്‍ഷം ഇവിടം കാണാന്‍ കൂടെവന്ന കാതറീന്‍ ആറ്റ്‌വുഡ്‌ എന്ന മദാമ്മക്കുട്ടിയേയും അവളെ ആര്‍ത്തിയോടെ കണ്ട നാട്ടുകാരേപ്പറ്റിയും പറഞ്ഞു.വിദേശികളെ നോക്കി വിഴുങ്ങുന്ന നമ്മുടെ സാമൂഹ്യ അപചയത്തേപ്പറ്റി പ്രമേയം പാസ്സാക്കി.ഇവ്വിധം രണ്ട്‌ മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്റെ നാവ്‌ പൊറാഞ്ഞതു കൊണ്ടാവാം അവന്‍ പറഞ്ഞു"മടങ്ങാം?ഇയാള്‍ ഓടിയ്ക്‌.ഇറക്കമൊക്കെ off ചെയ്തു പോണേല്‍ ഇയാളാണെങ്കിലേ പറ്റൂ ഇന്ധു ലാഭിയ്ക്കാലോ"കുതിച്ചിറങ്ങുകയാണ്‌ പാഷന്‍നോക്കൂ അമ്പത്‌ കിലോമീറ്റര്‍ വേഗതയില്‍ അഞ്ച്‌പൈസ മുടക്കില്ല്ലാതെരണ്ട്‌ കൊടും വളവുകള്‍ പിന്നിട്ടു. കുറച്ച്‌ brake ഒക്കെ പിടിയ്ക്കാതിരുന്നില്ല.ഇനീപ്പോ എന്തേലും വന്ന് വട്ടം ചാടിയാലോ?മൂന്നാമത്തെ വളവ്‌ കഴിഞ്ഞ്‌ ഇടത്തേയ്ക്ക്‌ തിരിയുകയാണ്‌.പെട്ടെന്ന്,വണ്ടി എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങിരക്തം തണുത്തുറഞ്ഞുപോയികേവലം ഒരു പത്തുമീറ്ററപ്പുറത്ത്‌,റോഡിന്റെ മുക്കാല്‍ ഭാഗത്തോളം cover ചെയ്യുന്ന ഒരു body lengthക്രൂരത തെല്ലുമില്ലാതെ,ശാന്തയാ(നാ)യി ഒന്നു നോക്കി റോഡ്‌ കടക്കാന്‍ ഒരുങ്ങുകയാണ്‌ഒരു പുള്ളിപ്പുലി!!!ചങ്ങാതി എന്റെ പുറത്ത്‌ കവിളമര്‍ത്തി മുറുകെപിടിച്ചിരിയ്ക്കുന്നുഎനിക്ക്‌ ശ്വാസം മുട്ടിയില്ല,അതെപ്പോഴോ നിലച്ചുപോയിരുന്നല്ലോ!കൈകള്‍ റോഡിന്നപ്പുറത്തെ തിട്ടിന്മേല്‍ കുത്തി ഒന്നു തിരിഞ്ഞുനോക്കി.പിന്നെ കണ്ണുകള്‍ മുറുക്കെയടച്ച്‌ നാവ്‌ നീട്ടി വായുവിനെ ഒരു നുള്ള്‌ നക്കിത്തിന്നു.പതിയെ ഉയര്‍ന്ന് തിട്ടിന്മേല്‍ക്കയറി ചരിഞ്ഞുകിടന്ന ഒരു മരത്തിലൂടെ അപ്പുറത്തേയ്ക്ക്‌,അതിലൂടെ അതിനപ്പുറത്തേയ്ക്ക്‌ അങ്ങനെ കടന്ന്‌മറഞ്ഞു.തൊണ്ടയടഞ്ഞു പോയിരുന്നുമരണഭീതി ഒരുവന്റെ സര്‍വ്വ വിസര്‍ജ്യങ്ങളേയും പുറംതള്ളുമെന്നാണ്‌,എല്ലാമുണ്ടായില്ല, പ്രവഹിച്ച രണ്ടോ മൂന്നോ തുള്ളികളെ അടിവസ്ത്രം ഒപ്പിയെടുത്തു.വണ്ടി സ്റ്റാര്‍ട്ടാക്കാനേ പറ്റുന്നില്ല.കാലൊക്കെ മരവിച്ചുപോയിരുന്നു.അവിടെ നില്‍ക്കാനും കഴിയുന്നില്ല,പോകാനും.അരമണിക്കൂറോളം വെറുതെ നില്‍ക്കേണ്ടി വന്നു,മര്യാദയ്ക്ക്‌ ഒന്നു ശ്വാസം വിടാന്‍.പിന്നീടേ യാത്ര തുടര്‍ന്നുള്ളൂമടങ്ങിയപ്പോഴും,രാത്രി കിടന്നപ്പോഴും ദാ,ഇപ്പോഴും,ആ നടത്ത ഉള്ളില്‍ കുളിരാകുന്നു-കാമുകനോട്‌ പിണങ്ങി,തലവെട്ടിച്ച്‌,ജീന്‍സിട്ട ഒരു സുന്ദരി പിന്തിരിഞ്ഞു നടന്നപോലെഅതേ താളം ചന്തംകുറുമ്പ്‌!!