“ഞാനെന്റെ അണ്ടര്‍വെയറൂരി നിന്റെ തോളത്തിട്ടാല്‍ എന്ത് സംഭവിയ്ക്കും?”
നമ്മളൊന്നും ഉദ്ദേശിക്കാത്ത അത്ര ഉന്നതമായിട്ടാകും ചില പ്രോലിറ്റേറിയന്‍ ഗെഡികളുടെ മറുപടി എന്നായിരുന്നുജയചന്ദ്രന്റെ (അതെ,ഏഷ്യാനെറ്റിലും മാത്രുഭൂമിയിലും വയനാടിന്റെ പച്ചച്ചിത്രങ്ങള്‍ കോറിയിട്ട അരാജകനായിരുന്ന അതേ വിധ്വംസക പ്രഭു തന്നെ!!)ഉറപ്പ്.
ടി ഉറപ്പില്‍ വയനാടന്‍ അടിവാരത്തിലേവിടേയോ രാവിലെ ചായക്കടയില്‍ തീ കൂട്ടിപ്പിടിപ്പിയ്ക്കാന്‍ ഒരുങ്ങുന്ന കടക്കാരനില്‍ ജയചന്ദ്രന്‍ ഒരു സെന്‍ ബുദ്ധിസ്റ്റിനെ കാണുന്നു.”അതവിടെത്തന്നെ കിടക്കും” എന്നോ മറ്റോ ഉള്ള ഒരു മറുപടിയെക്കാത്ത് വിക്ഷേപിച്ചതാണ് മേല്‍ ചോദ്യം.ചോദ്യത്തിന്റെ അവസാനത്തെ കാറ്റ് അണഞ്ഞവാറെ,ഉത്തരമെത്തി-
“അടിച്ചു നിന്റെ കരണം കളയും”!!!
അങ്ങേരായതുകൊണ്ടു ചുളുങ്ങിയില്ല
ഇത്രയും പറയാന്‍ ഒരു കാര്യമുണ്ടായി:
ഓട്ടോറിക്ഷയില്‍ അന്നനാട് എന്ന,ചാലക്കുടിയുടെ ഒരു പുറംകുപ്പായ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് പോവുകയായിരുന്നു.പെട്ടെന്നാണ് ,ഇടവഴി നൊന്തുപെറ്റപോലെ ഒരു ബൈക്ക് മുന്നിലേക്ക് പാഞ്ഞെത്തിയത്.മുച്ചക്രനായകന്‍ കൂടിയായ എന്റെ ചോര ജ്വലിച്ചു!!
ഉള്ളിയെടുത്ത്കൊടുത്ത് ചുള്ളിക്കാടിനോട് ഹോട്ടലുടമ പറഞ്ഞ വാചകാന്ത്യത്തിലെ തെറി തന്നെ ആദ്യം സാമ്പിളയച്ചു.
(ഓര്‍മ്മയില്ലേ,തൊലിയ്ക്കെടാ താ- - ളീ എന്നത്?!)
കൂടെയുണ്ടായിരുന്നവരും മഴ പെയ്യിച്ചു
ഇളിഭ്യതയോടെ ഇരുചക്രന്‍ യാത്ര തുടര്‍ന്നു,ഇടയ്ക്കെവിടേയോ തേങ്ങയടിയ്ക്കാന്‍ നിര്‍ത്തിയപോലെ!നഗരത്തിലെത്തി പണം കൊടുത്തു തിരിഞ്ഞപ്പോള്‍,ഡ്രൈവന്‍ വിളിച്ചു
“ചേട്ടോ..”
സാര്‍ എന്നാകാമായിരുന്നു എന്നോര്‍ത്ത് ലേശം പരുഷമായി ഞാന്‍ ‘ങും‘ എന്ന് ചോദ്യമായി
“അത്രയും തെറി പറഞ്ഞപ്പോള്‍ ചേട്ടനെന്ത് കിട്ടി?"
"ആ നാറി വന്ന് വണ്ടിയേലിടിച്ചാല്‍ നിങ്ങളും പറയില്ലേ നൂറ് തെറി?"
"ഇല്ല”
ഞാന്‍ ഞെട്ടി.
”അങ്ങേര്‍ ഇടിച്ചില്ലല്ലോ,അപ്പോപ്പിന്നെയെന്തിനാ തെറി?ഇനി,ഇടിച്ച് വീണാല്‍ത്തന്നെ തെറിപറഞിട്ടെന്ത് കാര്യം?പറ്റിപ്പോയില്ലേ?“ഈ തെറികൊണ്ടൊന്നും ഒരു കാര്യവുമില്ല”ഡ്രൈവന്‍ പറഞ്ഞുനിര്‍ത്തി
ഇങ്ങേരും ഒരു ഓട്ടോക്കാരനോ,ഞാന്‍ ശങ്കിച്ചു പിന്നെ ഇവ്വിധം ചോദിച്ചു
“ഹ് ഹ് ഹെന്താ ഇയാളുടെ പേര്?”
“രവീന്ദ്രന്‍”
ഇതും ബംഗാള്‍ കടുവയുടെ വകുപ്പിലാണല്ല്ലോ,റെഡ് ഡാറ്റ ബുക്കില്‍ പേര് വരാവുന്നത്!ഞാന്‍ ചുറ്റും നോക്കി,പിന്നെ ഇന്‍ ചെയ്ത ഷേര്‍ട്ട് പുറത്തേക്കിട്ട് അങ്ങേര്‍ക്കു തുല്യനാവാന്‍ ശ്രമിച്ച് തിരിഞ്ഞ്നോക്കാതെ നടന്നു
July 9, 2010
July 7, 2010
MSLPSഉം ഒരു മുട്ടന്‍ ചൂരലും
അച്ഛന്റെ വിരല്‍ത്തുമ്പുകളില്‍ മുറുകെപ്പിടിച്ചെങ്കിലും നന്നേ വിറളിപിടിച്ചായിരുന്നു MSLPSലേയ്ക്കുള്ള എന്റെ ആദ്യ കാല്‍ വയ്പ്പ്.പൂര്‍വസൂരികളുടെ സിഗ്നലായിരുന്നു കാരണം.മറ്റൊന്നുമല്ല MSLPSല്‍ ഉതുപ്പ് സാറുണ്ട്!!!ചെന്നുകയറിയ ആദ്യദിനങ്ങളില്‍തന്നെ കണ്ടു,4Bയിലെ മത്തായി-പില്‍ക്കാലത്ത് പോത്തന്‍ മത്തയി എന്നവന്‍ വിഖ്യാതനായി-,കണ്ണുകള്‍ തടാകങ്ങളാക്കിനില്‍ക്കുന്നു.പൊന്തിക്കിടക്കുന്നു,നിക്കറിന്റെ തൊട്ടുതാഴെ രണ്ടടിപ്പാടുകള്‍.ഈശ്വരാ!പ്രാണന്‍ കപ്പല്‍ കയറുകയായിരുന്നുമനുഷ്യരെ പടച്ചുവിട്ട തമ്പുരാന്‍ അവനെ കൊല്ലാന്‍ വീര്യമുള്ള മൂര്‍ഖന്‍ പാമ്പുകളേയും ഉണ്ടാക്കിവിട്ടതെന്തിനെന്ന ,കാലാതിവര്‍ത്തിയായ ചോദ്യം എന്നില്‍ മുഴങ്ങി.ഉതുപ്പ്‌സാര്‍ മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുന്നില്ല എന്നത് മാത്രമായിരുന്നു എക ആശ്വാസം.എങ്കിലും,c.cവര്‍ഗീസ് സാറിന്റെ(സീസ്സീവറീസ്സാര്‍ എന്നു കുട്ടികള്‍)ക്ലാസിലിരിക്കുമ്പോള്‍ കാണാം വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഉതുപ്പ് സാറിനെ.ആ ശരീരവുമായി നന്നേ താദാത്മ്യപ്പെടുന്ന ഒരു മുട്ടന്‍ ചൂരലിനേയും.വരാന്‍ പോകുന്ന നാളുകളൊന്നില്‍,അതെന്റെ തുടയിലമര്‍ന്നേക്കാവുന്ന ഒരു ദുര്‍ദ്ദിനത്തെ ഞാന്‍ കണ്ണടച്ചാലുടന്‍ കാണാന്‍ തുടങ്ങി,അതോര്‍ത്ത് വേവാനുംക്ലാസ്സിലെ പഠിപ്പിസ്റ്റുകളായി ബേസിലും ലീനയുമുണ്ടായിരുന്നു.അവര്‍തന്നെയായിരുന്നു ഇരു വിഭാഗങ്ങളിലേയും നേതാക്കന്മാര്‍ എന്നും പറയാം.ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയില്‍ "തൊങ്ക്" കളിക്കാനായിരുന്നു ഇവര്‍കൂടി ഉള്‍പ്പെട്ട ഞങ്ങള്‍ കുറേപേര്‍ക്ക് താല്‍പര്യം.പൊക്കം കുറഞ്ഞ് നല്ല മിടുക്കും വേഗതയും ഉള്ള ബേസിലിന്,അടയ്ക്കാക്കിളി എന്ന് പേരിട്ടത് ,തട്ടേക്കാട് നിന്നും വന്നിരുന്ന രാജനായിരുന്നു.നാട് തട്ടേക്കാടായതിനാല്‍ അവന്‍,തോഴന് ഒരു പക്ഷിയുടെ പേരിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറ്റത്താണ് ഈ മേജര്‍ സെറ്റ് തൊങ്ക് കളി അരങ്ങേറിയിരുന്നത്.ഒന്നു മറന്നു,ഒരുവന്‍ ഒറ്റക്കാലില്‍ ചാടിച്ചാടി മറ്റുള്ളവരെ പിടിക്കാന്‍ ഓടിക്കുന്ന "game" ആണ് തൊങ്ക് കളി എന്ന് പുതുതലമുറയോട് പറയേണ്ടത് ഞാന്‍ വിട്ടു.ഒരു ദിവസം പതിവുപോലെ കളി ചൂടായി മുന്നേറുകയാണ്.ബെഞ്ചമിന്‍ എന്ന സഹപാഠിയാണ് 'തൊങ്കന്‍".ബേസിലാണ് അവന്റെ ടാര്‍ജെറ്റ്.അവര്‍ മുഖാമുഖം.ചാടിച്ചാടി നില്‍ക്കുന്ന ബെഞ്ചമിന്‍.ഭിത്തിയോട് ചേര്‍ന്നുനിന്ന് അങ്ങോടുമിങ്ങോടും ആയുന്ന ബേസില്‍.ഇടത്തേയ്ക്ക് വെട്ടിച്ച് വലത്തോട്ടും തിരിച്ചും പോവുകയെന്നതാണല്ല്ലോ പ്രാഥമിക തത്വവും രീതിയും.ബേസില്‍ ഇടത്തോട്ട് വെട്ടിച്ചു.ബെഞ്ചമിനോടാ കളി?!അവന്‍ വലത്തേയ്കൊറ്റ ചട്ടം.പക്ഷേ ഇടത്തേയ്ക്ക് വെട്ടിയ്ക്കുക മാത്രമല്ല അങ്ങോടേയ്ക്ക് തന്നെ മാറിക്കളയുകയും ചെയ്തിരുന്നു ബേസില്‍.മുഖമടച്ചായിരുന്നു ബെഞ്ചമിന്റെ വീഴ്ച്ച.വില്‍സന്‍ T.Pയുടെ വീട് സ്കൂളിന്റെ അടുത്ത് തന്നെയായിരുന്നു.ഇഷ്ടന്റെ വീട്ടിലെ ഒരു മുറി,ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.ശിവകാശി സരസ്വതി എന്ന് യതി പറഞ്ഞതുപോലെ,കലണ്ടര്‍ ദൈവങ്ങള്‍.ഒരു തീര്‍ത്ഥാടനത്തിന്റെ വിശുദ്ധിയോടെ കുറേ കുട്ടിവിശ്വാസികള്‍ അങ്ങോടേയ്ക്ക് യാത്രയായി.കൂടെ ഞാനും കൂടി.വഴിയില്‍ വച്ചുതന്നെ വില്‍സന്റെ താക്കീത് വന്നു,ഇറച്ചിയോ മീനോ കഴിച്ചവരാരും മുറിയില്‍ പ്രവേശിക്കരുതെന്ന്.രാവിലെ ഉണക്കമീന്‍ കൂട്ടി ചോറുണ്ട ഞാന്‍ അങ്കലാപ്പിലായി.അവിടെ സത്യം പറഞ്ഞാല്‍ എനിക്ക് നഷ്ടമാകുന്നത് ദൈവദര്‍ശനമാണ്.അതുകൊണ്ട് കഴിച്ചുവെന്നൊ ഇല്ലെന്നോ പറയാതെ ഞാന്‍ അകത്തുകയറി.വിളക്കുകള്‍ക്കും ചന്ദനത്തിരികള്‍ക്കും പുറകിലായി സുസ്മേരവദനരായ ദൈവങ്ങള്‍.കൂട്ടത്തില്‍ തലയോട്ടിമാലയണിഞ്ഞ് ചോരയിറ്റുവീഴുന്ന ദാരികത്തലയുമായി ഭദ്രകാളിയും.ദര്‍ശനം കിട്ടിയെങ്കിലും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു.ചാണകത്തില്‍ ചവിട്ടിയത്,വിരല്‍ തട്ടി മുറിഞ്ഞത്...ഒക്കേയും,അസസ്യഭുക്കായി ദൈവത്തെ തീണ്ടിയത് കൊണ്ടാണെന്നൊരു തോന്നല്‍.ഉതുപ്പ് സാറിന്റെ സാക്ഷാല്‍ വജ്രായുധമായി ഇനിയും ദൈവകോപം എത്തിപ്പെട്ടേക്കുമോ എന്ന തോന്നലില്‍ മുട്ടയുടച്ചതുപോലെ ഞാന്‍ ഉടഞ്ഞുപോയിസ്കൂളിന്റെ എതിര്‍വശത്ത് മഞ്ഞയിലെ വിട്ടിലേയ്കുള്ള വഴിയുടെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കോട്ടയ്ക്കലെ ആശാന്റെ കട പലതരം വര്‍ണ്ണപേപ്പറുകളില്‍ പൊതിഞ്ഞ മിഠായികള്‍ കൊണ്ട് എന്നും പ്രലോഭിപ്പിച്ചിരുന്നു.വല്ലപ്പൊഴും കിട്ടുന്ന 25 പൈസയ്ക്ക് അന്ന് 5 "ചൗ" മിഠായികള്‍ കിട്ടും.ചൗ മിഠായി ഒരു വേദാന്തിയാണ്.ഉപനിഷത്തിലെ ശാന്തിമന്ത്രമാണവന് ചേരുക.പൂര്‍ണ്ണത്തില്‍ നിന്നെത്ര മാറ്റിയാലും അത് പൂര്‍ണ്ണമായിരിക്കും.നൂറ്റാണ്ടുകള്‍ ചവച്ചുകൊണ്ടേയിരിക്കാം!!!മിഠായി വാങ്ങാനുള്ള പണം ഒരു സ്വപ്നമായിത്തീര്‍ന്നപ്പോള്‍ ഞങ്ങള്‍ മറ്റൊരു വിദ്യ കണ്ടുപിടിച്ചു.ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവും പിതാവും പരിശുദ്ധാത്മാവും!മഴമരത്തിന്റെ കായ പൊളിച്ചെടുത്ത് ഉള്ളിലെ ബ്രൗണ്‍ നിറത്തിലുള്ള ഭാഗം എടുത്ത് തിന്നുക.ഒരിക്കല്‍ ഇവ്വിധം ഒരു ജനകീയ ബദല്‍ കണ്ടു പിടിച്ചെന്ന കുറ്റത്താല്‍ 4B യിലെ ബിനു KK യ്ക്ക് പുറത്തുപോയി പല്ല് തേച്ചിട്ട് വരേണ്ടിവന്നു.ലോകത്തെ മുഴുവന്‍ കണ്ടുപിടുത്തങ്ങളെയും അധികാരി വര്‍ഗം ഒരിക്കല്‍ ശാസിച്ചിട്ടുണ്ടെന്നത് അവന് ആശ്വാസമായേക്കാം.മൂപ്പര്‍ കണ്ടെത്തിയത് മറ്റൊന്നുമല്ല കത്തുന്ന സൂര്യന് കിഴെ റോഡില്‍ തിളയ്ക്കുന്ന ടാര്‍ ഉരുട്ടിയെടുത്ത് മിഠായി രൂപത്തിലാക്കി ചവയ്ക്കുക എന്നുള്ളതാണ്.ഇതില്‍പ്പരമെന്ത് ബദല്‍ ചൗ വിന്?!സാഹിത്യസമാജമെന്നൊ മറ്റോ പേരിട്ടിരുന്ന ഒരു പീരിയഡുണ്ടായിരുന്നു.വ്യാഴാഴ്ച്ചദിനങ്ങളില്‍ കൊച്ചുകലാപ്രകടനങ്ങള്‍ക്കൊരു വേദി.ക്ലാസ്സിലെ ആസ്ഥാന ഗായകനായിരുന്നു സജി VT. തുഷാരം എന്ന സിനിമയിലെ ഒരു ഹിറ്റ് ഗാനം ആലപിക്കുകയാണ് ടിയാന്‍.യഥാവിധി ഗാംഭീര്യത്തോടെ....ഇങ്ങിനെ:......നെഞ്ചില്‍ത്താ കുളിരലമാര...!!!!എവിടേയോ ഒരു കല്ല് കടിച്ചുവെന്നല്ലാതെ ഞങ്ങളുടെ ശെമ്മാങ്കുടി ഒരു അലമാര പണിയാന്‍ മാത്രം തച്ചനായത് അപ്പൊഴൊന്നും ബഹു ഭൂരിപക്ഷത്തിനും മനസ്സിലായിരുന്നില്ലമൃഷ്ഠാന്നമായ ഉപ്പുമാവ് രുചികരമായിരുന്നു.സുലോചനന്‍ ചേട്ടനാണ് നളന്‍.അദ്ദേഹമാകട്ടെ സഹപാഠി സന്തോഷിന്റെ ചേട്ടനും.നെല്ലാട്ട് കുടിക്കാരുടെ പറമ്പില്‍നിന്നാണ് പാചകത്തിന്` വെള്ളം എത്തിയ്ക്കുന്നത്.ബക്കറ്റുകളിലാക്കി തൂക്കിപ്പിടിച്ചാണ് കുചേലന്‍(അതുമൊരു വട്ടപ്പേര്) അതു കൊണ്ടുവരാറ്,രാവിലെ മിക്കവാറും ഒരു പീരിയഡ് കഴിഞ്ഞ് ബെഞ്ചമിനും ഞാനും വെള്ളമെത്തിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അണ്ണാരക്കണ്ണന്മാരാകും.ഈ നന്ദിയും സന്തോഷിനോടുള്ള സഹോദരസ്നേഹത്തിന്റെ ഒരു എക്സ്റ്റന്‍ഷനുംകൂടി അദ്ദേഹത്തിന് ഞങ്ങളൊടുണ്ടെന്ന് ഉച്ചത്തെ ഉപ്പുമാവു പറഞ്ഞു തരും.മേല്‍പ്പറഞ്ഞ വികാരങ്ങള്‍ അതില്‍ ശര്‍ക്കരക്കഷണങ്ങളായി അവതരിച്ചിട്ടുണ്ടാകുംനെല്ലാട്ട് കുടിക്കാരുടെ വീട്ടില്‍ വേറേയും ആവശ്യങ്ങള്‍ക്കു പോകാറുണ്ട്.അവര്‍ക്ക് കൊപ്രവ്യാപാരമായിരുന്നു.ചില തേങ്ങകള്‍ ഉടയ്ക്കുമ്പോള്‍ അതിന്റെയുള്ളില്‍ "പൊങ്ങ്" ഉണ്ടാകാറുണ്ട്.വെള്ളം വറ്റിക്കിടക്കുന്ന തേങ്ങയുടെ അനന്തരാവകാശി മുളപൊട്ടുന്നതാണ് അത്.അത് പൊട്ടിച്ചു തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്.അത് ആഹരിക്കുക എന്നത് ഞങ്ങലുടെ extra curricular activities ന്റെ ഒരു ഭാഗമായിരുന്നു.തട്ടേക്കാട് നിന്നും രാജന്‍ എത്തിയ്ക്കുന്ന കാട്ടുനെല്ലിയ്ക്കകള്‍ തിന്ന് നാക്കും പല്ലുമൊക്കെ ചവര്‍ക്കുമ്പോള്‍ കിണര്‍വെള്ളം കോരിക്കുടിയ്ക്കാനായിരുന്നു പിന്നെയൊരു പോക്ക്.കവി പാടിയതു പോലെ എന്തുമധുരമെന്നോതുവാന്‍ തന്നെ.മരിച്ചാലും മറക്കുമോ ആ സ്വാദ്?മൃഗയാ വിനോദങ്ങളില്‍ മുഖ്യം,ഉച്ചയൂണ് കഴിഞ്ഞുള്ള സ്റ്റണ്ട് രംഗം തന്നെ.ജോസ് VD,കൃഷ്ണകുമാര്‍,സന്തോഷ്,ജോളി വര്‍ഗീസ്,ഷിബു AA ഇങ്ങിനെ നീണ്ട നിര തന്നെയുണ്ട് ഫയല്‍ വാന്മാരായി.ആരോഗ്യത്തിന്റെ(മൂച്ച് എന്നാണ് പറയുക)അളവ് തോത് മഞ്ജു ആയിരുന്നു.AD,BC എന്നിങ്ങനെ കാലത്തെ ഗണിയ്കും പോലെ മഞ്ജുവുമായി മല്ലിട്ട് വീഴാതെ നില്‍ക്കുന്ന സമയ ദൈര്‍ഘ്യത്തെ വച്ചാണ് മൂച്ചളന്നിരുന്നത്.അന്നേ അവന്‍ ഒരു ധിക്കൃതശക്രപരാക്രമനാകിന ഉദ്ധണ്ഠനായിരുന്നു(പ്രയോഗത്തിനു കട:കൃഷ്ണന്‍ നായര്‍) ഒരു 40 കിലോയോളം അന്നേ അവന് തൂക്കമുണ്ടാകും.ഈയുള്ളവനാകട്ടെ മഞ്ജുവിന്റെ അഴകളവുകളെ മാറി നിന്ന് ആരാധിച്ചുപോന്നു.ഭയമുള്ളവയെ ആരാധിക്കുക എന്നതാണല്ലോഒരുപാട് പേടിപ്പിച്ചിട്ടുണ്ടെങ്കിലും ഉതുപ്പ് സാര്‍ തല്ലിയില്ല ആ രണ്ടു വര്‍ഷവും,അദ്ധേഹത്തിന്റെ വിഷയമായ കണക്കില്‍ ഞാന്‍ വ്യാഘ്രമായതു കൊണ്ടാവില്ല .ആ ചൂരലിന് എന്റെ തുടയേക്കാള്‍ വലിപ്പമുള്ളതു കൊണ്ടാവാം..പക്ഷേ ഇന്നും സാറിനെ കാണുമ്പോള്‍ ആ വടിത്തുമ്പ് എന്നെ പഴയ പേടിച്ച കുട്ടിയാക്കുന്നു.ഓര്‍ക്കുട്ടില്‍ ഏറെ തെരഞ്ഞെങ്കിലും mslps ലെ ആരേയും കിട്ടിയില്ല .ഓര്‍മ്മയുടെ കൂട്ടില്‍ എല്ലാവരും ഭദ്രമാണല്ലോ,ഒരു കടലുമെടുക്കാതെ.പലരേയും ഇന്നും കാണുന്നു.അധ്യാപകരില്‍ ഐസ്സക് സാറിനേയും ഉതുപ്പ് സാറിനേയും.ഒരുവന്‍ തോളത്ത് തട്ടുന്ന സൗഹൃദമെങ്കില്‍ അപരനോടടുക്കുവാന്‍ ഒരു പരിധിവിട്ട് ആ നശിച്ച ചൂരല്‍ സമ്മതിക്കുന്നുമില്ല
October 12, 2009
ജീന്‍സിട്ട സുന്ദരി
"പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ പോയതാ,ഇടമലയാറിന്,കൊച്ചെറുപ്പത്തില്,ഒക്കെ മറന്നു.പോകാം?"ചങ്ങാതി പറഞ്ഞു.ആളാണെങ്കില്‍ പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ച് ചാലായി വരുന്നതേയുള്ളു.കാടാകുമ്പോള്‍ ട്രാഫിക്കിന്റെ പ്രശ്നമില്ലല്ലോഅവന് ഓര്‍മയേയില്ലെങ്കില്‍ എനിക്കാണെങ്കില്‍ ഓര്‍മകളുടെ മലവെള്ളമാണ്.വിക്റ്റര്‍ലീനസിന് ലീനയെന്നപോലെ എനിക്കുണ്ടായിരുന്നവളോടൊത്ത് എത്രയോ വട്ടം വന്നു പോയിരിക്കുന്നു!!!വാടകയ്ക്കെടുത്ത കാമിനിമാരുമായി എത്രയോ ലീലാകരന്മാരെ കാടുകയറ്റിയിരിക്കുന്നു ഞാനെന്ന സാരഥി(അതൊരു ഗംഭീരന്‍ ഓട്ടോക്കാലം!)യാത്രയുടെ ആദ്യസ്വീകരണ സ്ഥലം ഭൂതത്താന്‍ കെട്ട് തന്നെയായിരുന്നു-TS No:47ശ്രദ്ധാലുക്കളായ പരിചാരകര്‍ പാലക്കാടിന്റെ കാറ്റേല്‍ക്കാത്ത നല്ലിളം കള്ളും ഉപദംശങ്ങളും പകര്‍ന്നു,കുക്കുടവും വരാഹവും.വണ്ടി ചെറു ഗീയറുകളില്‍ മുന്നോട്ട്‌തുണ്ടം റേഞ്ച് ആപ്പീസിന്റെ മുന്‍പിലെത്തിയപ്പോല്‍ ഇടത്‌വശത്തെ മൈതാനം ചൂണ്ടി പ്രവാസിയായിരുന്ന സുഹൃത്തിനോട് പറഞ്ഞു,ഇവിടാണ് കഴിഞ്ഞ വര്‍ഷം തടിയട്ടിയ്ക്ക് നമ്പറിടാന്‍ വന്നവന്‍ കടുവയെ കണ്ട് തൂറിയത്‌നടുക്കം വണ്ടിയുടെ ജോയിന്റടിപ്പിച്ചു!!പിന്നീട് ഓരോ വളവും വളരെ പതുക്കെയാണ് കടന്നത്.എത്തിനോക്കുന്നുമുണ്ടായിരുന്നു,വളവിന്നപ്പുറത്തെ റോഡിലേയ്ക്ക്"ഏയ്,മഴക്കാലത്ത് ഇവറ്റകളൊന്നും പുറത്തേയ്ക്ക് വരില്ല,കാടിന്നകത്ത് തന്നെ വെള്ളവും ഭക്ഷണവും കിട്ടുമല്ലോ"ഞാന്‍ കാടിന്റെ ഉള്ളറിഞ്ഞ ജ്ഞാനിയായിതണുപ്പ്‌കാടിന്റെ മണം ആവോളം വലിച്ചുകയറ്റി യാത്ര തുടര്‍ന്നുവഴിയില്‍ കണ്ട ആനപ്പിണ്ടത്തിനൊക്കെ നല്ല പഴക്കംവേനല്‍ക്കാലത്താണെങ്കില്‍ ഇങ്ങിനെയല്ല,പാത്രത്തില്‍ പുട്ട് ഊര്‍ത്തിയിട്ടപോലെ ആവിപൊങ്ങുംവഴിയില്‍ അവിടവിടെ കുഞ്ഞു പ്രാണികള്‍ പരക്കും(പൃക്ക എന്ന് നാട്ടുഭാഷ)ആനച്ചൂര് മൂക്കില്‍ വന്നലയ്ക്കും.ഈറ്റകള്‍ ഒടിയുന്ന, ചെവിപ്പാള തല്ലുന്ന ശബ്ദങ്ങള്‍ കേള്‍ക്കുംഇത് സുരക്ഷിതകാലംഭയാശങ്കകളില്ലാതെ സഞ്ചരിയ്ക്കാം.ആകെ പേടിയ്ക്കേണ്ടത് അട്ടയെ മാത്രംഅതിനാണെങ്കില്‍ കാട്ടിനകത്തേയ്ക്ക് കയറുന്നുമില്ലല്ലോബൈക്കില്‍ ഡാം വരെ പോകുന്നു,തിരിച്ചു വരുന്നു അത്രയല്ലേയുള്ളൂചെക്ക് പോസ്റ്റില്‍ നമ്പറും പേരും രേഖപ്പെടുത്തി.കുറച്ചിട കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്'എണ്ണക്കല്ല്' എന്ന, ഡാം സ്ഥിതിചെയ്യുന്ന സ്ഥലം വരെ.മലയണ്ണാന്‍,കാട്ടുകോഴി എന്നീ നിരുപദ്രവ ജീവികള്‍ ഇഷ്ടം പോലെ..ഉടുമ്പുകളും.ഡാമിനടുത്തെത്തി.കാട്ടിലൂടെ മറുകരയെത്തിയാല്‍ പിന്നീടൊരു ആറ് മണിക്കൂര്‍ നടന്നാലെത്താവുന്ന തേരക്കുടി എന്ന ആദിവാസി ഊരിനെപ്പറ്റി സംസാരിച്ചു.ഡാമില്‍നിന്ന് power house-ലേയ്ക്ക് വെള്ളം കടന്നുപോകുന്ന കൂറ്റന്‍ കുഴലുകള്‍ കാണിച്ചു.കഴിഞ്ഞ വര്‍ഷം ഇവിടം കാണാന്‍ കൂടെവന്ന കാതറീന്‍ ആറ്റ്‌വുഡ് എന്ന മദാമ്മക്കുട്ടിയേയും അവളെ ആര്‍ത്തിയോടെ കണ്ട നാട്ടുകാരേപ്പറ്റിയും പറഞ്ഞു.വിദേശികളെ നോക്കി വിഴുങ്ങുന്ന നമ്മുടെ സാമൂഹ്യ അപചയത്തേപ്പറ്റി പ്രമേയം പാസ്സാക്കി.ഇവ്വിധം രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്റെ നാവ് പൊറാഞ്ഞതു കൊണ്ടാവാം അവന്‍ പറഞ്ഞു"മടങ്ങാം?ഇയാള്‍ ഓടിയ്ക്.ഇറക്കമൊക്കെ off ചെയ്തു പോണേല്‍ ഇയാളാണെങ്കിലേ പറ്റൂ ഇന്ധു ലാഭിയ്ക്കാലോ"കുതിച്ചിറങ്ങുകയാണ് പാഷന്‍നോക്കൂ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ അഞ്ച്‌പൈസ മുടക്കില്ല്ലാതെരണ്ട് കൊടും വളവുകള്‍ പിന്നിട്ടു. കുറച്ച് brake ഒക്കെ പിടിയ്ക്കാതിരുന്നില്ല.ഇനീപ്പോ എന്തേലും വന്ന് വട്ടം ചാടിയാലോ?മൂന്നാമത്തെ വളവ് കഴിഞ്ഞ് ഇടത്തേയ്ക്ക് തിരിയുകയാണ്.പെട്ടെന്ന്,വണ്ടി എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങിരക്തം തണുത്തുറഞ്ഞുപോയികേവലം ഒരു പത്തുമീറ്ററപ്പുറത്ത്,റോഡിന്റെ മുക്കാല്‍ ഭാഗത്തോളം cover ചെയ്യുന്ന ഒരു body lengthക്രൂരത തെല്ലുമില്ലാതെ,ശാന്തയാ(നാ)യി ഒന്നു നോക്കി റോഡ് കടക്കാന്‍ ഒരുങ്ങുകയാണ്‌ഒരു പുള്ളിപ്പുലി!!!ചങ്ങാതി എന്റെ പുറത്ത് കവിളമര്‍ത്തി മുറുകെപിടിച്ചിരിയ്ക്കുന്നുഎനിക്ക് ശ്വാസം മുട്ടിയില്ല,അതെപ്പോഴോ നിലച്ചുപോയിരുന്നല്ലോ!കൈകള്‍ റോഡിന്നപ്പുറത്തെ തിട്ടിന്മേല്‍ കുത്തി ഒന്നു തിരിഞ്ഞുനോക്കി.പിന്നെ കണ്ണുകള്‍ മുറുക്കെയടച്ച് നാവ് നീട്ടി വായുവിനെ ഒരു നുള്ള് നക്കിത്തിന്നു.പതിയെ ഉയര്‍ന്ന് തിട്ടിന്മേല്‍ക്കയറി ചരിഞ്ഞുകിടന്ന ഒരു മരത്തിലൂടെ അപ്പുറത്തേയ്ക്ക്,അതിലൂടെ അതിനപ്പുറത്തേയ്ക്ക് അങ്ങനെ കടന്ന്‌മറഞ്ഞു.തൊണ്ടയടഞ്ഞു പോയിരുന്നുമരണഭീതി ഒരുവന്റെ സര്‍വ്വ വിസര്‍ജ്യങ്ങളേയും പുറംതള്ളുമെന്നാണ്,എല്ലാമുണ്ടായില്ല, പ്രവഹിച്ച രണ്ടോ മൂന്നോ തുള്ളികളെ അടിവസ്ത്രം ഒപ്പിയെടുത്തു.വണ്ടി സ്റ്റാര്‍ട്ടാക്കാനേ പറ്റുന്നില്ല.കാലൊക്കെ മരവിച്ചുപോയിരുന്നു.അവിടെ നില്‍ക്കാനും കഴിയുന്നില്ല,പോകാനും.അരമണിക്കൂറോളം വെറുതെ നില്‍ക്കേണ്ടി വന്നു,മര്യാദയ്ക്ക് ഒന്നു ശ്വാസം വിടാന്‍.പിന്നീടേ യാത്ര തുടര്‍ന്നുള്ളൂമടങ്ങിയപ്പോഴും,രാത്രി കിടന്നപ്പോഴും ദാ,ഇപ്പോഴും,ആ നടത്ത ഉള്ളില്‍ കുളിരാകുന്നു-കാമുകനോട് പിണങ്ങി,തലവെട്ടിച്ച്,ജീന്‍സിട്ട ഒരു സുന്ദരി പിന്തിരിഞ്ഞു നടന്നപോലെഅതേ താളം ചന്തംകുറുമ്പ്!!
September 26, 2009
ദ്വന്ദ്വയുദ്ധം
duel ദ്വന്ദ്വയുദ്ധമാകുമ്പോള്‍,അവസാനത്തെ ലെറ്ററില്‍ ഒരു കുഞ്ഞ് തോണ്ടുകൊടുത്ത് അതിനെ യുഗ്മഗാന-duet-മാക്കുന്ന ഭാഷയുടെ വരമ്പിനേക്കുറിച്ച് ചങ്ങാതിയും യജമാനനുമായവന്‍ പറഞ്ഞിട്ട് വര്‍ഷം നാലായി.ഇതാ ഇന്നലെ രാത്രിയില്‍ ബോബി ജോസ് കട്ടിക്കാടന്റെ പുസ്തകത്തില്‍ നിന്നുമൊരു വാഗ്ചാതുര്യം കൂടി കണ്ടെടുക്കപ്പെട്ടു-രണ്ട് പദങ്ങളുണ്ട്,ഒന്ന് പേഴ്സോണ രണ്ട് പേഴ്സണാലിറ്റി.ആദ്യത്തേത് ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത പൊതുവായ ചില സ്വഭാവരീതികള്‍.ഉദാഹരണത്തിന് ബസില്‍ ടിക്കറ്റ് കൊടുക്കുന്ന കണ്ടക്റ്റര്‍ .ഒരു സീറ്റില്‍ എന്തോ പൊതിയിരിക്കുന്നത് കണ്ട് "എന്താണിത്? ആരുടേതാണീ പൊതിക്കെട്ട്?"അടുത്തിരിക്കുന്ന ആള്‍ ശാന്തമായ് പറഞ്ഞു"എന്റേതാണ്.....ബോംബാണ്"പൊട്ടിത്തെറിച്ചത് കണ്ടക്റ്ററായിരുന്നു-"ഇതൊക്കെ സീറ്റിന്റെ മുകളിലാണോ കൊണ്ടുവയ്ക്കുന്നത്? എടുത്ത് അടിയിലെങ്ങാനും വയ്യ്"!!!!!!!!!!ഇത് തന്നെയാണ് ആദ്യത്തേവന്‍.പേഴ്സണാലിറ്റിയാകട്ടെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും നിങ്ങളുടെ ഹൃദയസാനിധ്യമുണ്ടാവുകയെന്നതാണ്
September 18, 2009
പാത്തു
രണ്ടു നിരകൾ പുരുഷകേസരികൾക്കും ഏറ്റവും അറ്റത്തുള്ള നിര
അംഗനമണികൾക്കും.അങ്ങനെയായിരുന്നു,പൊലീസ് സ്റ്റേഷനു
സമിപമുണ്ടായിരുന്ന പഴയ പാരലൽ കോളേജിന്റെ ഒന്നാം വ
ർഷപ്രീഡിഗ്രിഫോർത്ത് ഗ്രൂപ്പിന്റെ ഭുമിശാസ്ത്രം.ഇംഗ്ലീഷ് ച്ചിട്ടപ്പടി
വഴങ്ങാത്ത തോട്ടിതന്നെ.പക്ഷെ MA collegeൽ രണ്ടു വർഷം
കഴിച്ചുകൂട്ടിയവൻ ആയതുകൊണ്ടെനിക്കതത്ര
മുട്ടായിരുന്നില്ല.അത്യാവശ്യം സാമാന്യവെവരം ഉള്ളതിനാൽ
പ്രിയംകരനായ student ആയിരുന്നു താനും.ഇതിനോക്കെയിടയിലാണ്
മെലിഞ്ഞ ഉണ്ടക്കണ്ണുള്ള ഫാത്തിമയിൽ ഞാൻ ഉടക്കിപ്പോയത്.ഞാൻ
വലത്തേക്ക് ചെരിഞ്ഞ് അവളെ നോക്കും,കുറേ നേരമാകുമ്പോൾ അവൾ
ഇങ്ങോട്ട് നോക്കും അപ്പോൾ ഞാൻ തിരിയും.മാസങ്ങളോളം ഈ
പരിപാടി തുടർന്നപ്പോൾ ക്ലാസ്സ് ഒന്നടങ്കം പറഞ്ഞുതുടങ്ങി,they are in
love എന്ന്.അങ്ങനെ ഞങ്ങളൂം അറിഞ്ഞു ഈ വിവരം. ഉച്ച കഴിഞ്ഞ്
ഒരു അവർ കഴിയുമ്പോൾ ഷിബിയുമൊത്തൊരു മുങ്ങലുണ്ട്.ഒരു സിഗരറ്റ്
പിന്നെ ഒരു കാപ്പി.ഈ പുകയെടുക്കലിനെ പാത്തു ചോദ്യം
ചെയ്തു.ഇനി വലിയ്ക്കില്ല എന്നു ആ മൂക്കിനിരുവശങ്ങളിലെ
നീലത്തടാകങ്ങൾക്കു മുൻപിൽ ഞാൻ സത്യം ചെയ്തു.പിന്നെ
രഹസ്യമായി വലിച്ചു.you know CA is equillant to IAS എന്ന്
ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിക്കാറുള്ള്ല പ്രിൻസിപ്പളിന്റെ
ചെവിയിലും എത്തി ഉച്ചയ്യ് അവൾ എനിക്ക് ഉരുള ഉരുട്ടി തരുന്ന
കാര്യം.പക്ഷെ അദ്ധേഹം പ്രതികരിച്ചതേയില്ല,എന്നിലുള്ള
വിശ്വാസമാകാം.അവളുടെ പിതാവ് ഒരു മുസ്ലിം
പുരോഹിതനായിരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ വിവാഹം
നടക്കില്ലെന്നവൾ പറഞ്ഞു.അങ്ങിനെയൊക്കെ മൽസരിച്ച്
പ്രണയിക്കുന്നതിനിടയിലാണ് എനിയ്ക്ക് കളമശ്ശേരി I.T.I ൽ നിന്നും
അഡ്മിഷൻ കാർഡ് വരുന്നത്.ഒറ്റപ്പോക്കായിരുന്നു.കൂടുതൽ
യാത്രാമൊഴികൾ എനിക്കെന്നും വേദനയാണല്ലോ. എന്നെത്തന്നെ
നോവിച്ചുകൊണ്ടുള്ള ഒരു തരം ഹിംസയായിരുന്നു ആ
exile.ഞാനവളേപ്പറ്റി വേപഥുപൂണ്ടു . വർക്ക്ഷോപ്പുകളിൽ കയറാതെ
അലഞ്ഞു,മഴമരച്ചോട്ടിൽ ആകാശം നോക്കി മലർന്നു.അപ്പോൾ
ഹിറ്റായിരുന്ന കാതൽ റോജാവേ മൂളിക്കരഞ്ഞു . അന്നെനിയ്ക്ക് തീ
ർച്ചയായും വേണു നാഗവള്ളിയുടെ മുഖമായിരുന്നു
വർഷങ്ങൾ പലത്ത് കഴിഞ്ഞു
ഒരിക്കൽ അമ്മയുടെ തറവാട്ടിൽ നിന്നും കോതമംഗലത്തേയ്ക്ക് വരും
വഴി ഇടയിലേതോ സ്റ്റോപ്പിൽനിന്നും അവൾ-എനിയ്ക്കാ കണ്ണുകൾ
മറക്കാൻ കഴിയില്ലല്ലോ.
രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന ഒരുമിടുക്കൻ വിരൽത്തുമ്പി
ൽ.ഞാനിരിക്കുന്ന സീറ്റിൽ ഒരാൾക്ക് കൂടി ഇരിയ്ക്കാം.അവൾ കുട്ടിയെ
നടുവിലിരുത്തി ഒരു വശത്തേയ്ക്കൊതുങ്ങിയിരുന്നു.ഞാൻ ആ
മുഖത്തേയ്ക്കുറ്റുനോക്കി.അവിടെ വിടരുന്ന ഭാവമാറ്റങ്ങൽ കണ്ടു
രസിച്ചു.ഒടുവിൽ"അള്ളാ പ്രവീണോ ? (ഞാനപ്പോൾ മാമുക്കൊയ
പറഞ്ഞ "മാണ്ടാ" ഓർത്തു ).ചോദ്യത്തൊടൊപ്പം അവൾ കുട്ടിയെ
എടുത്തുമാറ്റി.പണ്ട്,എന്റെ നോട്ടത്തെ ഇടയ്ക്കിടെ തെറ്റിക്കാറുള്ള ആ
തുടകൾ എന്റെ കാലിലുരുമ്മി.എനിക്കൊന്നും
തോന്നിയില്ല.ഞാനൊരുപാടിഷ്ടപ്പെട്ട്‌പോയിരുന്നു.വഴി തീരും വരെ
നിർത്താതെ സംശാരിച്ചു..നഗരത്തിൽ ഇറങ്ങി.ഞാൻ ഒരു കപ്പ് കാപ്പി
കുടിയ്ക്കാൻ ക്ഷണിച്ചു. ഇല്ല.ഇനി കാണുമ്പോളാകാം അവൾ പറഞ്ഞു
.പുറം തിരിഞ്ഞു നടക്കവേ തിരിഞ്ഞു
നോക്കാതിരിക്കാനായില്ല.കരുത്തിയപോലെ അവൾ എന്നാൽ
നോക്കിയതേയില്ല
അംഗനമണികൾക്കും.അങ്ങനെയായിരുന്നു,പൊലീസ് സ്റ്റേഷനു
സമിപമുണ്ടായിരുന്ന പഴയ പാരലൽ കോളേജിന്റെ ഒന്നാം വ
ർഷപ്രീഡിഗ്രിഫോർത്ത് ഗ്രൂപ്പിന്റെ ഭുമിശാസ്ത്രം.ഇംഗ്ലീഷ് ച്ചിട്ടപ്പടി
വഴങ്ങാത്ത തോട്ടിതന്നെ.പക്ഷെ MA collegeൽ രണ്ടു വർഷം
കഴിച്ചുകൂട്ടിയവൻ ആയതുകൊണ്ടെനിക്കതത്ര
മുട്ടായിരുന്നില്ല.അത്യാവശ്യം സാമാന്യവെവരം ഉള്ളതിനാൽ
പ്രിയംകരനായ student ആയിരുന്നു താനും.ഇതിനോക്കെയിടയിലാണ്
മെലിഞ്ഞ ഉണ്ടക്കണ്ണുള്ള ഫാത്തിമയിൽ ഞാൻ ഉടക്കിപ്പോയത്.ഞാൻ
വലത്തേക്ക് ചെരിഞ്ഞ് അവളെ നോക്കും,കുറേ നേരമാകുമ്പോൾ അവൾ
ഇങ്ങോട്ട് നോക്കും അപ്പോൾ ഞാൻ തിരിയും.മാസങ്ങളോളം ഈ
പരിപാടി തുടർന്നപ്പോൾ ക്ലാസ്സ് ഒന്നടങ്കം പറഞ്ഞുതുടങ്ങി,they are in
love എന്ന്.അങ്ങനെ ഞങ്ങളൂം അറിഞ്ഞു ഈ വിവരം. ഉച്ച കഴിഞ്ഞ്
ഒരു അവർ കഴിയുമ്പോൾ ഷിബിയുമൊത്തൊരു മുങ്ങലുണ്ട്.ഒരു സിഗരറ്റ്
പിന്നെ ഒരു കാപ്പി.ഈ പുകയെടുക്കലിനെ പാത്തു ചോദ്യം
ചെയ്തു.ഇനി വലിയ്ക്കില്ല എന്നു ആ മൂക്കിനിരുവശങ്ങളിലെ
നീലത്തടാകങ്ങൾക്കു മുൻപിൽ ഞാൻ സത്യം ചെയ്തു.പിന്നെ
രഹസ്യമായി വലിച്ചു.you know CA is equillant to IAS എന്ന്
ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിക്കാറുള്ള്ല പ്രിൻസിപ്പളിന്റെ
ചെവിയിലും എത്തി ഉച്ചയ്യ് അവൾ എനിക്ക് ഉരുള ഉരുട്ടി തരുന്ന
കാര്യം.പക്ഷെ അദ്ധേഹം പ്രതികരിച്ചതേയില്ല,എന്നിലുള്ള
വിശ്വാസമാകാം.അവളുടെ പിതാവ് ഒരു മുസ്ലിം
പുരോഹിതനായിരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ വിവാഹം
നടക്കില്ലെന്നവൾ പറഞ്ഞു.അങ്ങിനെയൊക്കെ മൽസരിച്ച്
പ്രണയിക്കുന്നതിനിടയിലാണ് എനിയ്ക്ക് കളമശ്ശേരി I.T.I ൽ നിന്നും
അഡ്മിഷൻ കാർഡ് വരുന്നത്.ഒറ്റപ്പോക്കായിരുന്നു.കൂടുതൽ
യാത്രാമൊഴികൾ എനിക്കെന്നും വേദനയാണല്ലോ. എന്നെത്തന്നെ
നോവിച്ചുകൊണ്ടുള്ള ഒരു തരം ഹിംസയായിരുന്നു ആ
exile.ഞാനവളേപ്പറ്റി വേപഥുപൂണ്ടു . വർക്ക്ഷോപ്പുകളിൽ കയറാതെ
അലഞ്ഞു,മഴമരച്ചോട്ടിൽ ആകാശം നോക്കി മലർന്നു.അപ്പോൾ
ഹിറ്റായിരുന്ന കാതൽ റോജാവേ മൂളിക്കരഞ്ഞു . അന്നെനിയ്ക്ക് തീ
ർച്ചയായും വേണു നാഗവള്ളിയുടെ മുഖമായിരുന്നു
വർഷങ്ങൾ പലത്ത് കഴിഞ്ഞു
ഒരിക്കൽ അമ്മയുടെ തറവാട്ടിൽ നിന്നും കോതമംഗലത്തേയ്ക്ക് വരും
വഴി ഇടയിലേതോ സ്റ്റോപ്പിൽനിന്നും അവൾ-എനിയ്ക്കാ കണ്ണുകൾ
മറക്കാൻ കഴിയില്ലല്ലോ.
രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന ഒരുമിടുക്കൻ വിരൽത്തുമ്പി
ൽ.ഞാനിരിക്കുന്ന സീറ്റിൽ ഒരാൾക്ക് കൂടി ഇരിയ്ക്കാം.അവൾ കുട്ടിയെ
നടുവിലിരുത്തി ഒരു വശത്തേയ്ക്കൊതുങ്ങിയിരുന്നു.ഞാൻ ആ
മുഖത്തേയ്ക്കുറ്റുനോക്കി.അവിടെ വിടരുന്ന ഭാവമാറ്റങ്ങൽ കണ്ടു
രസിച്ചു.ഒടുവിൽ"അള്ളാ പ്രവീണോ ? (ഞാനപ്പോൾ മാമുക്കൊയ
പറഞ്ഞ "മാണ്ടാ" ഓർത്തു ).ചോദ്യത്തൊടൊപ്പം അവൾ കുട്ടിയെ
എടുത്തുമാറ്റി.പണ്ട്,എന്റെ നോട്ടത്തെ ഇടയ്ക്കിടെ തെറ്റിക്കാറുള്ള ആ
തുടകൾ എന്റെ കാലിലുരുമ്മി.എനിക്കൊന്നും
തോന്നിയില്ല.ഞാനൊരുപാടിഷ്ടപ്പെട്ട്‌പോയിരുന്നു.വഴി തീരും വരെ
നിർത്താതെ സംശാരിച്ചു..നഗരത്തിൽ ഇറങ്ങി.ഞാൻ ഒരു കപ്പ് കാപ്പി
കുടിയ്ക്കാൻ ക്ഷണിച്ചു. ഇല്ല.ഇനി കാണുമ്പോളാകാം അവൾ പറഞ്ഞു
.പുറം തിരിഞ്ഞു നടക്കവേ തിരിഞ്ഞു
നോക്കാതിരിക്കാനായില്ല.കരുത്തിയപോലെ അവൾ എന്നാൽ
നോക്കിയതേയില്ല
Subscribe to:
Comments (Atom)