August 25, 2010

ക്ലോസ്സറ്റ്(രാഷ്ട്രീയ മാനങള്‍ ഇല്ലാത്തത്)


അലക്കി നീലവും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും

August 19, 2010

ഒറ്റ


കുറിഞിപ്പൂച്ചയാണ്

വെള്ളിമേഘം പോലുടല്

‍വെള്ളാരംകല്ലുകളി-

ലിന്ദ്രനീലംചേര്‍ത്ത

കണ്ണുകള്

‍കൂര്‍ത്ത നഖങള്

‍കരുതലോടെയടക്കി-

പ്പിടിച്ച കൈകാലുകള്

‍ജാഗ്രതയിലരുമപുരട്ടിയ

ചെവിമുനകള്

‍എത്രയോമന!
കിടപ്പാണ്

റോഡില്

‍പ-

ല-

താ-

യി-

യങനെ!!!

August 18, 2010

ഗുണം പൂജ്യം!!

ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
‍സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?

August 17, 2010

വിണ്ടും പനിച്ചപ്പോള്‍

പനി
കറുത്ത വിരലുകള്‍
നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ്
പിടിച്ചൊപ്പംനടക്കയായ്
വീണ്ടുംകാണെ കാണെ
ഞാന്‍ നിഴലായ്
പനി ഉടലായ്
ഒരു വച്ചുമാറ്റം!!
മന്ദ്രസ്ഥായിയില്‍
പനിമര്‍മരം
പോവുകയല്ലേ..?
അതെ,പോവുകയായ് ഞാന്‍.

July 9, 2010

സെന്ന്യന്‍ രവീന്ദ്രന്‍

“ഞാനെന്റെ അണ്ടര്‍വെയറൂരി നിന്റെ തോളത്തിട്ടാല്‍ എന്ത് സംഭവിയ്ക്കും?”
നമ്മളൊന്നും ഉദ്ദേശിക്കാത്ത അത്ര ഉന്നതമായിട്ടാകും ചില പ്രോലിറ്റേറിയന്‍ ഗെഡികളുടെ മറുപടി എന്നായിരുന്നുജയചന്ദ്രന്റെ (അതെ,ഏഷ്യാനെറ്റിലും മാത്രുഭൂമിയിലും വയനാടിന്റെ പച്ചച്ചിത്രങ്ങള്‍ കോറിയിട്ട അരാജകനായിരുന്ന അതേ വിധ്വംസക പ്രഭു തന്നെ!!)ഉറപ്പ്.
ടി ഉറപ്പില്‍ വയനാടന്‍ അടിവാരത്തിലേവിടേയോ രാവിലെ ചായക്കടയില്‍ തീ കൂട്ടിപ്പിടിപ്പിയ്ക്കാന്‍ ഒരുങ്ങുന്ന കടക്കാരനില്‍ ജയചന്ദ്രന്‍ ഒരു സെന്‍ ബുദ്ധിസ്റ്റിനെ കാണുന്നു.”അതവിടെത്തന്നെ കിടക്കും” എന്നോ മറ്റോ ഉള്ള ഒരു മറുപടിയെക്കാത്ത് വിക്ഷേപിച്ചതാണ് മേല്‍ ചോദ്യം.ചോദ്യത്തിന്റെ അവസാനത്തെ കാറ്റ് അണഞ്ഞവാറെ,ഉത്തരമെത്തി‌‌-
“അടിച്ചു നിന്റെ കരണം കളയും”!!!
അങ്ങേരായതുകൊണ്ടു ചുളുങ്ങിയില്ല
ഇത്രയും പറയാന്‍ ഒരു കാര്യമുണ്ടായി:
ഓട്ടോറിക്ഷയില്‍ അന്നനാട് എന്ന,ചാലക്കുടിയുടെ ഒരു പുറംകുപ്പായ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് പോവുകയായിരുന്നു.പെട്ടെന്നാണ് ,ഇടവഴി നൊന്തുപെറ്റപോലെ ഒരു ബൈക്ക് മുന്നിലേക്ക് പാഞ്ഞെത്തിയത്.മുച്ചക്രനായകന്‍ കൂടിയായ എന്റെ ചോര ജ്വലിച്ചു!!
ഉള്ളിയെടുത്ത്കൊടുത്ത് ചുള്ളിക്കാടിനോട് ഹോട്ടലുടമ പറഞ്ഞ വാചകാന്ത്യത്തിലെ തെറി തന്നെ ആദ്യം സാമ്പിളയച്ചു.
(ഓര്‍മ്മയില്ലേ,തൊലിയ്ക്കെടാ‍ താ- - ളീ എന്നത്?!)
കൂടെയുണ്ടായിരുന്നവരും മഴ പെയ്യിച്ചു
ഇളിഭ്യതയോടെ ഇരുചക്രന്‍ യാത്ര തുടര്‍ന്നു,ഇടയ്ക്കെവിടേയോ തേങ്ങയടിയ്ക്കാന്‍ നിര്‍ത്തിയപോലെ!നഗരത്തിലെത്തി പണം കൊടുത്തു തിരിഞ്ഞപ്പോള്‍,ഡ്രൈവന്‍ വിളിച്ചു
“ചേട്ടോ..”
സാര്‍ എന്നാകാമാ‍യിരുന്നു എന്നോര്‍ത്ത് ലേശം പരുഷമായി ഞാന്‍ ‘ങും‘ എന്ന് ചോദ്യമായി
“അത്രയും തെറി പറഞ്ഞപ്പോള്‍ ചേട്ടനെന്ത് കിട്ടി?"
"ആ നാറി വന്ന് വണ്ടിയേലിടിച്ചാല്‍ നിങ്ങളും പറയില്ലേ നൂറ് തെറി?"
"ഇല്ല”
ഞാന്‍ ഞെട്ടി.
”അങ്ങേര്‍ ഇടിച്ചില്ലല്ലോ,അപ്പോപ്പിന്നെയെന്തിനാ തെറി?ഇനി,ഇടിച്ച് വീണാല്‍ത്തന്നെ തെറിപറഞിട്ടെന്ത് കാര്യം?പറ്റിപ്പോയില്ലേ?“ഈ തെറികൊണ്ടൊന്നും ഒരു കാര്യവുമില്ല”ഡ്രൈവന്‍ പറഞ്ഞുനിര്‍ത്തി
ഇങ്ങേരും ഒരു ഓട്ടോക്കാരനോ,ഞാന്‍ ശങ്കിച്ചു പിന്നെ ഇവ്വിധം ചോദിച്ചു
“ഹ് ഹ് ഹെന്താ ഇയാളുടെ പേര്?”
“രവീന്ദ്രന്‍”
ഇതും ബംഗാള്‍ കടുവയുടെ വകുപ്പിലാണല്ല്ലോ,റെഡ് ഡാറ്റ ബുക്കില്‍ പേര് വരാവുന്നത്!ഞാന്‍ ചുറ്റും നോക്കി,പിന്നെ ഇന്‍ ചെയ്ത ഷേര്‍ട്ട് പുറത്തേക്കിട്ട് അങ്ങേര്‍ക്കു തുല്യനാവാന്‍ ശ്രമിച്ച് തിരിഞ്ഞ്നോക്കാതെ നടന്നു